ഗ്യാസ് ചോർന്നു തീപിടിച്ച് വീട്ടമ്മ മരിച്ചു
ഗ്യാസ് ചോർന്നു തീപിടിച്ച്  വീട്ടമ്മ മരിച്ചു
Monday, January 16, 2017 12:29 PM IST
ചെങ്ങന്നൂർ: ഗ്യാസ് സിലിണ്ടറിൽനി ന്നു ഗ്യാസ് ചോർന്നു തീപിടിച്ചു വീട്ടമ്മ മരിച്ചു. ചെങ്ങന്നൂർ മംഗലം വാഴുവേലിൽവീട്ടിൽ പരേതനായ രാജന്‍റെ ഭാര്യ ശോഭ(47)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ പുലർച്ചെ അഞ്ചോടെയാണു സംഭവം.

ശോഭയും മകൻ രാഹുലും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാഹുലിനെ കോളജിൽ അയയ് ക്കാനായി ഭക്ഷണം തയാറാക്കാൻ അടുക്കളയിലേക്കു കയറി ലൈറ്റ് ഇട്ടതോടെ ഉഗ്ര ശബ്ദത്തോടെ തീ പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറിൽനിന്നു പാചകവാതകം ചോർന്നാണു തീ പിടിച്ചത്. വീടിന്‍റെ മുൻവശത്തെ മുറിയിലേക്കു ഗ്യാസ് വ്യാപിച്ചിരുന്നതിനാൽ അവിടേക്കും തീ ആളിപ്പടർന്നു. വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചു. വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നു.

വീടു ഭാഗികമായി തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽക്കാർ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സിലിണ്ടർ പൊട്ടിത്തെറിക്കാഞ്ഞതു വൻദുരന്തം ഒഴിവാക്കി. തുടർന്നു ചെങ്ങന്നൂർ അഗ്നിശമന സേനയെയും ചെങ്ങന്നൂർ പോലീസിനെയും വിളിച്ചുവരുത്തിയാണു തീ അണച്ചത്. തീ പിടിച്ച വീട്ടുപകരണങ്ങൾ മാറ്റുന്നതിനിടയിലാണു ശോഭയ്ക്കു ഗുരുതരമായി പൊള്ളലേറ്റത്. സമീപം താമസിക്കുന്ന സ്വകാര്യ ആശുപത്രി ഉടമ തന്‍റെ ആംബുലൻസിലാണു ശോഭയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 60 ശതമാനത്തിലേറെ പൊള്ളൽ ഉണ്ടായതുമൂലം സ്ഥിതി ഗുരുതരമായതിനാൽ അവിടെനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു മകൻ: രാഹുൽ. തിരുവൻവണ്ടൂർ ദേവസ്വം ബോർഡ് ശ്രീ അയ്യപ്പാ കോളജിലെ ഡിഗ്രി വിദ്യാർഥി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.