രാധാകൃഷ്ണനും പത്മനാഭനും രൂക്ഷവിമർശനം
രാധാകൃഷ്ണനും പത്മനാഭനും രൂക്ഷവിമർശനം
Monday, January 16, 2017 1:00 PM IST
കോട്ടയം: സി.കെ. പത്മനാഭനും എ.എൻ. രാധാകൃഷ്ണനും ബിജെപി സംസ്ഥാന കോർകമ്മിറ്റിയിൽ രൂക്ഷവിമർശനം. ഇരുവർക്കെതിരേയും രൂക്ഷ വിമർശനമാണു സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തിയത്. പത്മനാഭനും രാധാകൃഷ്ണനും പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചതോടെ തുടർ ചർച്ചകൾ ആവശ്യമില്ലെന്നു കുമ്മനം നിർദേശം നൽകി.

കമ്യൂണിസ്റ്റ് വിപ്ലവനായകൻ ചെഗുവേരയെ പ്രകീർത്തിച്ച പത്മനാഭന്‍റെ നിലപാട് ബിജെപിയുടെ ദേശീയ കാഴ്ചപാടുകൾക്കു വിരുദ്ധമാണെന്നു കോർ കമ്മിറ്റിയിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ബിജെപി നടത്തിയ മേഖലാ ജാഥകളുടെ നിറം കെടുത്തുന്നതായിരുന്നു എ.എൻ. രാധാകൃഷ്ണൻ കമലിനെതിരെയും എം.ടി. വാസുദേവനെതിരെയും നടത്തിയ പരാമർശങ്ങളെന്നും അംഗങ്ങൾ പറഞ്ഞു.

ചെഗുവേരയുടെ ബൊളീവിയൻ ഡയറിയെ പ്രകീർത്തിച്ചു സംസാരിച്ചതു പാർട്ടിവിരുദ്ധമാണെന്നു കുമ്മനം രാജശേഖരൻ പറഞ്ഞു. എന്നാൽ, കമലിനെതിരെയുള്ള രാധാകൃഷ്ണന്‍റെ പ്രസ്താവനയെ പൂർണമായി തള്ളേണ്ടതില്ലെന്നു ചർച്ചയിൽ പങ്കെടുത്ത ചിലർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ചു വിവാദങ്ങൾ ഒഴിവാക്കുകയാണു വേണ്ടതെന്നു കുമ്മനം രാജശേഖരനും എൻ. ഗണേശും അഭിപ്രായപ്പെട്ടു. കെ. സുഭാഷ് ഇതിനെ പിന്തുണച്ചു.


ഭൂസമരം ഏറ്റെടുത്തു സംഘടന പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കാൻ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. സംസ്ഥാന കോർ കമ്മിറ്റിയിലും ഇതേവിഷയം ഉയർന്നു. ആദിവാസി നേതാവ് സി.കെ. ജാനുവിനെ ഭൂസമരത്തിനു മുന്നിൽ നിർത്തും.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താനുള്ള തീരുമാനങ്ങളും യോഗം കൈകൊണ്ടു. സ്ത്രീകൾക്കിടയിലും ക്രൈസ്തവർക്കിടയിലും പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കും.

ക്രൈസ്തവ സഭകളുമായി അടുത്തബന്ധം പുലർത്താൻ മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെയുള്ളവർ ശ്രദ്ധ പുലർത്തണം. ക്രൈസ്തവ വിഭാഗങ്ങളിലെ താഴെത്തട്ടിലുള്ളവരെ ഒപ്പം കൂട്ടണം എന്നും യോഗത്തിൽ നിർദേശിച്ചു.

ബിഡിജെഎസിനെ മാത്രം കൂട്ടി വിജയം കൈവരിക്കാനാവില്ലെന്നാണു യോഗത്തിലെ വില യിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിൽ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ടു കൂടുതൽ ചർച്ചകളൊഴിവാക്കി.

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.