ആദിവാസികോളനിയിലെ മർദനം: മരിച്ച നവജാത ശിശുവിന്‍റെ സഹോദരങ്ങളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
Tuesday, January 17, 2017 3:27 PM IST
തൊടുപുഴ: അടിമാലി വാളറ പാട്ടയിടുന്പ് ആദിവാസികോളനിയിൽ പിതാവിന്‍റെ മർദനമേറ്റ് മരിച്ച നവജാതശിശുവിന്‍റെ സഹോദരങ്ങൾ ഇനി സർക്കാർ സംരക്ഷണത്തിൽ. രണ്ടാണ്‍കുട്ടികളുടെയും ഒരു പെണ്‍കുട്ടിയുടെയും സംരക്ഷണമാണ് ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരിക്കുന്നത്.

12 വയസുള്ള മൂത്ത ആണ്‍കുട്ടി അധികൃതരെത്തിയപ്പോൾ ആദിവാസിക്കുടിയിൽനിന്ന് കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ പതിനൊന്നരയോടെ ശിശുക്ഷേമ സമിതി, പട്ടികവർഗക്ഷേമ വകുപ്പ് അധികൃതർ എന്നിവർ ചേർന്ന് മൂന്നു കുട്ടികളെയും തൊടുപുഴ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെത്തിച്ചു.
കാട്ടിലേക്ക് ഓടിയ കുട്ടിയെ കണ്ടെത്താനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും സംരക്ഷണം ഉറപ്പുവരുത്തുമെന്നും ശിശുക്ഷേമ സമിതി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്നലെ രാവിലെ ഒൻപതിനു വാളറ പാട്ടയിടുന്പുകോളനിയിലെ ഒറ്റമുറി ഷെഡിൽനിന്നാണ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഇ.ഡി. വർഗീസ്, ശിശുക്ഷേമ സമിതി അംഗം സിസ്റ്റർ ബിജി ജോസ്, സിസ്റ്റർ മെൽബി, ആൻസി ആന്‍റണി, എസ്ടി പ്രമോട്ടർ താര തുടങ്ങിയവരാണ് കുട്ടികളെ തൊടുപുഴയിൽ എത്തിച്ചത്.
മൂന്നര, ആറ് എട്ട് വയസ് പ്രായമുള്ള മൂന്നു കുട്ടികളാണ് ഇപ്പോൾ മദർ ആൻഡ് ചൈൽഡിൽ ഉള്ളത്.

രണ്ടു കുട്ടികൾ അമ്മയോടൊപ്പം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മൂത്ത കുട്ടിയും ഇളയ കുട്ടിയും കോളനിയിൽ മുത്തശിക്കൊപ്പവുമായിരുന്നു. കാട്ടിലൊളിച്ച കുട്ടിയെ കണ്ടെത്താൻ കോളനിയിലെ തന്നെ ആളുകളെ അധികൃതർ നിയോഗിച്ചിട്ടുണ്ട്.
""ആദ്യം അമ്മയെ കൊണ്ടുപോയി. പിന്നെ അച്ഛനെയും കൊണ്ടുപോയി. ഇനി ആരെ കൊണ്ടുപോകാനാണു നിങ്ങൾ വന്നിരിക്കുന്നത് ’’ എന്നു ചോദിച്ചുകൊണ്ടാണു വിമലയുടെ മൂത്ത കുട്ടി ഓടിമറഞ്ഞത്.

പാട്ടയിടുമ്പു കോളനിക്കു ചുറ്റും വനമാണ്. കുട്ടിയെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടു കുട്ടികളെ കാണാനെത്തിയ ചൈൽഡ് ലൈൻ, ശിശുക്ഷേമ സമിതി പ്രവർത്തകരോടും താൻ നിങ്ങളോടൊപ്പം വരുന്നില്ലെന്നു മൂത്ത കുട്ടി പറഞ്ഞിരുന്നു.


കുട്ടികളുടെ സാമൂഹിക സ്ഥിതിയെപ്പറ്റി അന്വേഷിക്കും

തൊടുപുഴ: ഇത്രയും കാലം വനത്തിൽ താമസിച്ച കുട്ടികളുടെ സാമൂഹിക സ്ഥിതിയെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറെ ചുമതലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളുടെ തുടർസംരക്ഷണം ഏതു വിധത്തിൽ വേണമെന്ന് തീരുമാനിക്കും. അടുത്ത ബന്ധുക്കളോ അയൽവാസികളോ സംരക്ഷണച്ചുതല ഏറ്റെടുക്കുമോയെന്നതും പരിഗണിക്കും. കുട്ടികളുടെ ബന്ധുക്കളും അധികൃതരോടൊപ്പം മൈലക്കൊന്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ എത്തിയിരുന്നു.
ഇപ്പോൾ ദേവികുളം സബ് ജയിലിൽ റിമാൻഡിലുള്ള പിതാവ് രവി നവജാത ശിശുവിനു ചികിൽസയും ഭക്ഷണവും നിഷേധിച്ചുവെന്നു ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. ആറു മാസം വളർച്ച മാത്രമേ പെണ്‍കുഞ്ഞിനുണ്ടായിരുന്നുള്ളൂ.

ഇതോടൊപ്പം ചികിൽസയും മുലപ്പാലും നിഷേധിക്കുകകൂടി ചെയ്തതോടെയാണു മരണം സംഭവിക്കാനിടയായതെന്നാണു സമിതിയുടെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ, കുറ്റകരമായ നരഹത്യ കൂടാതെ കുട്ടികളോടു ക്രൂരത കാണിച്ചുവെന്ന കുറ്റവും രവിക്കെതിരേ ചുമത്താൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് പി.ജി. ഗോപാലകൃഷ്ണൻ അറിയിച്ചു. മദ്യപിച്ചതിന്‍റെ കടം വീട്ടാൻ വിമലയുടെ വീട്ടിലെ കുരുമുളക് എടുത്തുകൊണ്ടുപോയി വിറ്റതിനെത്തുടർന്നാണു തർക്കമുണ്ടായതെന്നു ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. ഇളയ കുട്ടിയെ ഗർഭം ധരിച്ചതു താൻ അറിയാതെയാണെന്നു പറഞ്ഞ് രവി വിമലയെ മർദിക്കാറുണ്ടായിരുന്നു. വാലായ്മപ്പുരയിൽനിന്ന് 100 മീറ്ററോളം വിമലയെ വലിച്ചിഴച്ചു കൊണ്ടുവന്നു. പിന്നീട് വിമലയെ നിലത്തുകിടത്തി മൂക്കിൽനിന്നും വായിൽനിന്നും ചോര വരുന്നതു വരെ മർദിച്ചു. കുട്ടികളെ വിദ്യാഭ്യാസം നിഷേധിക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു വെന്നും ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണ് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.