സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞു
Tuesday, January 17, 2017 3:53 PM IST
തിരുവനന്തപുരം: സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നടന്ന പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സെക്രട്ടേറിയറ്റ് സുരക്ഷാ ജീവനക്കാർ തടഞ്ഞു.

ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലുള്ള മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രം കടത്തിവിട്ടാൽ മതിയെന്നു നിർദേശമുള്ളതായും സുരക്ഷാ ജീവനക്കാർ അറിയിച്ചു. സാക്ഷരത മിഷനിൽനിന്ന് എഴുതി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ എത്തിച്ചേരുന്ന മാധ്യമങ്ങളുടെ ലിസ്റ്റാണു നൽകിയതെന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.


സംഭവം വിവാദമായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ സാക്ഷരതാ മിഷനിലെ താത്കാലിക ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവാണ് മാധ്യമങ്ങളുടെ പട്ടിക എഴുതി നൽകിയതെന്നു വ്യക്തമായി. മന്ത്രിമാരെ കാണാൻ സെക്രട്ടേറിയറ്റിലെത്തുന്ന മാധ്യമ പ്രതിനിധികളെ പോലും സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതായി പരാതിയുണ്ട്. മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കരുതെന്ന നിബന്ധനയോടെയാണു പലപ്പോഴും കടത്തിവിടുന്നതെന്നും പരാതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.