നഗ്നനാക്കി കെട്ടിയിട്ടു മർദിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ
Wednesday, January 18, 2017 3:09 PM IST
കൊടുങ്ങല്ലൂർ: അഴീക്കോട് മേനോൻ ബസാറിൽ സദാചാരഗുണ്ടകൾ മധ്യവയസ്കനെ നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടു ക്രൂരമായി മർദിക്കുകയും, നഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.

അഴീക്കോട് വില്ലേജിലെ മേനോൻ ബസാർ വട്ടപറന്പിൽ വാസുവിന്‍റെ മകൻ സുരേഷ് ബാബു (55), തേവരത്ത് വീട്ടിൽ ബാവ മകൻ സിയാദ് (30), മേനോൻ ബസാർ കോണത്ത് വീട്ടിൽ സഹദേവന്‍റെ മകൻ സായ്കുമാർ (26), മേനോൻ ബസാർ കബ്ലിക്കൽ പുഷ്പന്‍റെ മകൻ മഹേഷ് എന്ന ചിക്കു (27), മേനോൻ ബസാർ തേർപുരയ്ക്കൽ ഭാസിയുടെ മകൻ നിഖിൽ (കറന്പൻ - 27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

മർദനത്തിനുശേഷം വാർത്തയും ദൃശ്യങ്ങളും പ്രചരിപ്പിച്ച് ഒളിവിൽ പോയ പ്രതികളെക്കുറിച്ച് ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട സിഐ എം.കെ.സുരേഷ്കുമാർ, കൊടുങ്ങല്ലൂർ എസ്ഐ ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുനന്പം ബീച്ചിൽവച്ചാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസിൽ ഇനിയും അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ സംഘം ചേരൽ, ഭവനഭേദനം, കൊലപാതകശ്രമം, കവർച്ച, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അഴീക്കോട് മേനോൻ ബസാറിലുള്ള പള്ളിപറമ്പിൽ സലാം (49) എന്നയാളെ നഗ്നനാക്കി ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.

അഴീക്കോടുള്ള ഒരു വീടിനു സമീപം സലാമിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചാണ് ഇരുപതോളം പേരടങ്ങുന്ന സംഘം സലാമിനെ പിടികൂടി ആക്രമിച്ചത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മർദനമേറ്റ സലാമിനെ ആദ്യം കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.