ഐഎഎസുകാർക്കു ചില പ്രശ്നങ്ങളുണ്ട്: ധനമന്ത്രി
ഐഎഎസുകാർക്കു ചില പ്രശ്നങ്ങളുണ്ട്:  ധനമന്ത്രി
Wednesday, January 18, 2017 3:09 PM IST
തിരുവനന്തപുരം: ഐഎഎസുകാർക്കു ചില പ്രശ്നങ്ങളുണ്ടെന്നും അതു പരിഹരിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. എന്നാൽ അവർ കൂട്ട അവധിയെടുത്തത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസുകാരുടെ പരാതികൾ പരിഹരിക്കാമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കിഫ്ബിയിൽ വിജിലൻസ് പരിശോധന നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവർ പരിശോധിച്ചോട്ടെ എന്നു മന്ത്രി മറുപടി പറഞ്ഞു. വിജിലൻസ് റെയ്ഡ് വിവരം മന്ത്രിയെ മുൻകൂട്ടി അറിയിക്കേണ്ട ആവശ്യമില്ല.

ഗ്രാമസഭകൾ വിളിച്ചുകൂട്ടാൻ നീതി ആയോഗ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയതു തെറ്റായ സമീപനമാണു കാണിക്കുന്നത്. സംസ്ഥാന സർക്കാർ പോലും നേരിട്ടു ഗ്രാമസഭകൾ വിളിക്കാറില്ല. ഗ്രാമസഭ വിളിക്കുന്നതിന്‍റെ നടപടിക്രമങ്ങളെക്കുറിച്ചു പോലും നീതി ആയോഗിനു ധാരണയില്ല. ഇതു വെറുമൊരു തമാശ മാത്രമാണ്. ഗ്രാമസഭ വിളിപ്പിക്കണമെങ്കിൽ സംസ്ഥാന സർക്കാരുകളോടായിരുന്നു കേന്ദ്രം പറയേണ്ടിയിരുന്നത്.


എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം വിവിധ മേഖലകളിൽ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. മൂലധന നിക്ഷേപത്തിൽ ഗണ്യമായ വർധനയാണുണ്ടാകുന്നത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങി. അടുത്ത ഓണത്തിനു മുമ്പ് കേരളത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളും ഡിജിറ്റലാകുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.