നളിനി നെറ്റോയ്ക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു
നളിനി  നെറ്റോയ്ക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു
Wednesday, January 18, 2017 3:29 PM IST
തിരുവനന്തപുരം : ടി.പി. സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിൽ ക്രമക്കേട് ആരോപിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരേ സമർപ്പിച്ച ഹർജി വിജിലൻസ് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു.

സർക്കാർ ഫയലുകളിൽ തിരിമറി നടത്തിയെന്നും വ്യാജ രേഖ ചമച്ചെന്നുമാണ് പ്രധാന ആരോപണം. 27നകം നിലപാടറിയിക്കാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു.
ആഭ്യന്തര സെക്രട്ടറിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോയ്ക്കെതിരെയുളള പ്രധാന ആരോപണം ഇവയാണ്. ടി പി സെൻകുമാറിനെതിരെ വ്യാജ റിപ്പോർട്ട് തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കുകയും തുടർന്ന് 2016 മേയ് 30 ന് സെൻകുമാറിനെ മാറ്റുകയും ചെയ്തു.

ഇത്തരം ഫയലുകൾ ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിക്ക് പോകണമെന്നിരിക്കെ ആഭ്യന്തര സെക്രട്ടറി ഇത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് ജിഷ വധക്കേസിലും പുറ്റിംഗൽ കേസിലും ഡിജിപി വീഴ്ച വരുത്തിയെന്ന പരാമർശമുള്ള റിപ്പോർട്ട് നളിനി നെറ്റോ തയാക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.


സിവിൽ സർവീസ് ബോർഡ് രൂപീകരിച്ച് പോലീസ് മേധാവിയെ മാറ്റാൻ സുപ്രീംകോടതി അനുവദിക്കുന്നില്ലെന്നിരിക്കെ ആഭ്യന്തര സെക്രട്ടറി ഈ ബോർഡ് രൂപീകരിച്ചാണ് സെൻകുമാറിനെ നീക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.




വിവിധ ആരോപണങ്ങളിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ അച്ചടക്കനടപടിയെടുക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടും ഈ ഫയലുകളിൽ നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും സ്വജനപക്ഷപാതം കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പാപ്പനംകോട് സ്വദേശി സതീഷ് വസന്താണ് ഹർജി സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.