റബർ: വിലവർധനയിൽ കേന്ദ്രത്തിനു പങ്കില്ലെന്ന് ഇൻഫാം
Thursday, January 19, 2017 3:04 PM IST
കോട്ടയം: റബറിന്‍റെ ആഭ്യന്തരവിപണിയിലെ വിലവർധനയ്ക്കു കാരണം ആസിയാൻ രാജ്യങ്ങളിലെ ഉല്പാദനത്തകർച്ചയും ചൈനയിലേക്കുള്ള ഇറക്കുമതിയും മാത്രമാണെന്നും കേന്ദ്രസർക്കാരിനും റബർ ബോർഡിനും രാഷ് ട്രീയ നേതൃത്വങ്ങൾക്കും ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.

ആഭ്യന്തര ഉല്പാദനം, കയറ്റുമതി, ഇറക്കുമതി, ഉപഭോഗം എന്നിവ സംബന്ധിച്ചു റബർ ബോർഡ് നൽകുന്ന വിവരണം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

കഴിഞ്ഞ എട്ടു മാസം 650 ടണ്‍ റബർ മാത്രം കയറ്റി അയച്ചവർ രണ്ടു മാസം 6,000 ടണ്‍ കയറ്റിയയച്ചെന്നും ആഭ്യന്തര ഉല്പാദനം മുൻ വർഷങ്ങളിലേതിലും വൻതോതിൽ വർധിച്ചെന്നും കൊട്ടിഘോഷിക്കുന്നതു വിപണിവില ഇടിക്കാനുള്ള കുതന്ത്രമാണ്.

കേന്ദ്ര സർക്കാരോ റബർബോർഡോ കർഷകരിൽനിന്നു റബർ വാങ്ങിക്കുകയോ സംഭരിക്കുകയോ ചെയ്തിട്ടില്ല.

2001 ൽ ഇന്നത്തേതിനു സമാനമായ റബർ പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ റബർ സംഭരിച്ചു കയറ്റുമതി ചെയ്തിരുന്നു.
കടുത്ത വേനൽ ഉല്പാദനം മൂന്നിലൊന്നായി കുറച്ചിരിക്കുകയാണ്. അന്താരാഷ്‌ട്ര വിലയനുസരിച്ച് ആഭ്യന്തരവില ഉയർത്താൻപോലും ശ്രമിക്കാതെ മുഖംതിരിഞ്ഞു നിൽകുന്ന കേന്ദ്രസർക്കാരിന്‍റെയും റബർ ബോർഡിന്‍റെയും കർഷകവിരുദ്ധ മനോഭാവം തിരുത്തണം. രാജ്യാന്തര മാർക്കറ്റിലെ വിലയായ 183 രൂപയെങ്കിലും കർഷകനു ലഭിക്കാനുള്ള സാഹചര്യമൊരുക്കാൻ കേന്ദ്രസർക്കാർ വിപണിയിൽ ഇടപെടണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.