കെ.എം. മാണിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി: വിശദീകരണം തേടി
കെ.എം. മാണിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി: വിശദീകരണം തേടി
Thursday, January 19, 2017 4:06 PM IST
കൊച്ചി: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിക്കെതിരായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് നോബിൾ മാത്യു നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി.

മന്ത്രിയായിരിക്കെ കെ.എം. മാണി ബാർ ലൈസൻസ് പുതുക്കി നൽകാൻ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്‍റെ ആരോപണമാണ് കേസിന് അടിസ്ഥാനം. ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയെങ്കിലും തിരുവനന്തപുരം വിജിലൻസ് കോടതി ഇതു തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു.


എന്നാൽ വീണ്ടും ഇതേ റിപ്പോർട്ട് വിജിലൻസ് നൽകി. ഇതു കോടതി പരിഗണിക്കാനിരിക്കെ വിജിലൻസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയെ സമീപിച്ചു. ആരോപണങ്ങളും പരാതിയുമിങ്ങനെ തുടരുന്ന സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നോബിൾ മാത്യു ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.