വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരേയുള്ള അക്രമം: ഹൈക്കോടതി റിപ്പോർട്ട് തേടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരേയുള്ള അക്രമം: ഹൈക്കോടതി റിപ്പോർട്ട് തേടി
Thursday, January 19, 2017 4:06 PM IST
കൊച്ചി: വിദ്യാർഥിസമരങ്ങളെ തുടർന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുംനേരേയുണ്ടായ അക്രമങ്ങളെക്കുറിച്ചു വിശദമായ സത്യവാങ്മൂലം നൽകാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ, ചുമത്തിയ കുറ്റങ്ങൾ, അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ തുടങ്ങിയവ സത്യവാങ്മൂലത്തിൽ വിശദമായി രേഖപ്പെടുത്തണമെന്നും ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരത്തെ ലോ അക്കാഡമി, മറ്റക്കര ടോംസ് കോളജ്, കുറ്റിപ്പുറത്തെ കെഎംസിടി പോളിടെക്നിക് എന്നിവയ്ക്ക് പോലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി നിർദ്ദേശം നൽകി. വിദ്യാർഥിസമരത്തെത്തുടർന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുറ്റിപ്പുറത്തെ കെഎംസിടി പോളിടെക്നിക് കോളജ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സ്വാശ്രയ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായ ജിഷ്ണുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തുടങ്ങിയ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കോളജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.


നേരത്തെ ഫീസ് തർക്കവുമായി ബന്ധപ്പെട്ട് ഇതേ കോളജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർച്ചയായി പോലീസ് സംരക്ഷണം നൽകേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് സത്യവാങ്മൂലം തേടിയത്. ടോംസ് എൻജിനിയറിംഗ് കോളജ് ചെയർമാനെതിരേ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടപടി തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പൽ നൽകിയ ഹർജിയിൽ പ്രിൻസിപ്പൽ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്കും കോളജിനും മതിയായ സംരക്ഷണം നൽകാനാണ് നിർദേശം. കോളജിൽ പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും തടസമില്ലെന്ന് പോലീസ് ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.