വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജർക്ക് ഒരു വർഷം തടവും പിഴയും
Friday, January 20, 2017 3:20 PM IST
കൊച്ചി: ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി ഭവന വായ്പ അനുവദിച്ച കേസിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സീനിയർ മാനേജർക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ. ബാങ്കിന്‍റെ തൃശൂർ ചേർപ്പ് ശാഖയിലെ സീനിയർ മാനേജരായിരുന്ന കെ.കെ.വിശ്വംഭര(70)നെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.

തടവുശിക്ഷയ്ക്ക് പുറമേ രണ്ട് വകുപ്പുകളിലായി 50,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവുണ്ട്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതേ കോടതി നേരത്തേ രണ്ട് തവണയും വിശ്വംഭരനെ ശിക്ഷിച്ചിട്ടുണ്ട്.

2004 ലാണ് തൃശൂർ ചെമ്മാപള്ളി തോപ്പിയിൽ വീട്ടിൽ ടി.എ.നാസറിനും ഭാര്യ റഷീലയ്ക്കും ചട്ട വിരുദ്ധമായി ഒമ്പത് ലക്ഷം രൂപയുടെ ഭവന വായ്പ അനുവദിച്ചത്. നിലവിൽ വീടുള്ള സ്ഥലത്ത് വീട് വയ്ക്കാൻ വായ്പ നൽകിയെന്നായിരുന്നു പ്രധാന കുറ്റം.

കൂടാതെ, വായ്പ തിരിച്ചടയ്ക്കാനുളള വരുമാനമുണ്ടോ എന്ന് അന്വേഷിച്ചില്ല, വായ്പ അനുവദിക്കുന്നതിന് മുമ്പ് സ്ഥല പരിശോധന നടത്തിയില്ല, അംഗീകാരമില്ലാത്ത വാല്യുവേറ്ററെക്കൊണ്ട് വാല്യുവേഷൻ നടത്തി, ഘട്ടം ഘട്ടമായി നിർമാണം വിലയിരുത്താതെ വേഗത്തിൽ വായ്പ പൂർണമായി നൽകി തുടങ്ങിയ കുറ്റങ്ങൾക്കാണ് പ്രതിയെ ശിക്ഷിച്ചത്. വായ്പ എടുത്ത രണ്ടുപേരെയും തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.