ഏനാത്ത് പാലം: തൂണുകളുടെ നിർമാണത്തിലെ അപാകത മറച്ചുവയ്ക്കാൻ ശ്രമം
ഏനാത്ത് പാലം: തൂണുകളുടെ നിർമാണത്തിലെ   അപാകത മറച്ചുവയ്ക്കാൻ ശ്രമം
Friday, January 20, 2017 3:20 PM IST
പത്തനംതിട്ട: ഏനാത്ത് പാലത്തിന്‍റെ തൂണുകൾക്കുണ്ടായ ബലക്ഷയം സംബന്ധിച്ചു നിർമാണത്തിലെ അപാകത മറച്ചുവയ്ക്കാൻ ഉദ്യോഗസ്ഥതല ശ്രമം. 1996 - 98 കാലയളവിൽ പാലത്തിന്‍റെ നിർമാണകാലയളവിൽ രണ്ട് തൂണുകളുടെ നിർമാണത്തിൽ എന്തെങ്കിലും അപാകത ഉണ്ടായിട്ടുണ്ടോയെന്ന വിഷയം അന്വേഷിക്കാൻ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി പൊതുമരാമത്ത്, കെഎസ്ടിപി ഉദ്യോഗസ്ഥർ തലയൂരി. പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. മണൽവാരൽ മൂലം പാലം തകർന്നതെന്ന നിഗമനത്തിലേക്കാണ് പ്രാഥമിക റിപ്പോർട്ടുകൾ.

എംസി റോഡിൽ കല്ലടയാറിനു കുറുകെ നിർമിച്ച ഏനാത്ത് പാലത്തിന്‍റെ രണ്ടു തൂണുകൾക്കു ബലക്ഷയം ഉണ്ടായതു സംബന്ധിച്ച പ്രാഥമിക പഠനങ്ങൾക്കുശേഷം പാലം ബലപ്പെടുത്താനുള്ള നടപടികളിലേക്കു കടന്നിരിക്കുകയാണ്.

നദിയിൽ സ്ഥാപിച്ചിട്ടുള്ള തൂണുകളുടെ അടിത്തറയാണ് തകർന്നതെന്നതിനാൽ മണൽവാരൽ ഇതിനൊരു പ്രധാന ഘടകമാണെന്നു റിപ്പോർട്ടുണ്ട്. അഞ്ചടിയോളം താഴ്ചയിൽ തൂണുകൾക്കു സമീപം മണൽ നഷ്ടമായിട്ടുണ്ട്. കരയിൽ സ്ഥാപിച്ചിട്ടുള്ള തൂണുകൾക്ക് ഈ കുഴപ്പം ഉണ്ടായിട്ടില്ലാത്തതിനാൽ ബലക്കുറവുമുണ്ടായില്ലെന്നാണു റിപ്പോർട്ട്. പാലത്തിനു താഴെ തടയണകൾ നിർമിക്കണമെന്ന നിർദേശം നടപ്പാക്കിയിരുന്നില്ല. പഴയ പാലത്തിന്‍റെ തൂണുകൾ നദിയിൽതന്നെ നിലനിർത്തിയതും ഒഴുക്കു വർധിക്കാനിടയാക്കി. ഇതുമൂലം പുതിയ പാലത്തിന്‍റെ തൂണുകൾക്കു സമീപത്തുനിന്നു മണൽശേഖരം ഒഴുകിപ്പോകാനുമിടയാക്കിയിട്ടുണ്ട്.

107.4 മീറ്റർ നീളവും കാൽനട ഭാഗം കൂടി ചേർത്ത് 10.95 മീറ്റർ വീതിയുമുള്ള പാലത്തിന് 21.44 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകളാണുള്ളത്. കുളക്കട ഭാഗത്തുനിന്നുള്ള ദിശയിൽ രണ്ടും മൂന്നും സ്പാനുകൾ ചേരുന്ന തൂണിനാണ് പ്രധാനമായും ബലക്ഷയം കണ്ടത്. മൂന്നും നാലും സ്പാനുകൾ ചേരുന്ന തൂണിനും ബലക്ഷയമുണ്ടെന്നു പറയുന്നു. രണ്ട് തൂണുകൾക്കും പകരമായി പുതിയ തൂണുകൾ എന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്. ഇതേ തൂണുകളുടെ നിർമാണഘട്ടത്തിൽ ഉണ്ടായ ചില പാകപ്പിഴകൾ സംബന്ധിച്ച് അക്കാലത്തെ തൊഴിലാളികളും മറ്റും ഇപ്പോൾ ഓർക്കുന്നുണ്ട്. പഴയപാലത്തിന്‍റെ തകർച്ചയേത്തുടർന്ന് പുതിയ പാലം അടിയന്തരമായി നിർമിക്കുന്നതിലേക്ക് ആദ്യഘട്ടത്തിൽ അനുവദിച്ചത് 2.25 കോടി രൂപയാണ്. പിന്നീട് ഇതു പുതുക്കി 3.85 കോടി രൂപയാക്കി. 1995 ഫെബ്രുവരി 16നാണ് നിർമാണം തുടങ്ങിയത്. 17 ശതമാനം അധികരിച്ച നിരക്കിലാണ കരാർ നൽകിയത്. നാലുകോടി രൂപയിലധികം ചെലവഴിച്ചാണ് പാലം പൂർത്തീകരിച്ചത്. 1998 നവംബർ 14നായിരുന്നു ഉദ്ഘാടനം. നിർമാണം പൂർത്തീകരിച്ചത് 1999 ഫെബ്രുവരി 15നുമാണ്.


നദിയിലെ തൂണുകൾക്കു വേണ്ടിയുള്ള കിണർ നിർമാണത്തിനിടെ അടിത്തട്ടിൽ വലിയ തടി കണ്ടിരുന്നു. വർഷങ്ങൾക്കു മുമ്പു നദിയിലൂടെ ഒഴുകിവന്ന തടി ഇവിടെ ഉറച്ചതായിരുന്നു. ഇതു മുറിച്ചെടുക്കാൻ ഏറെ പണിപ്പെട്ടെങ്കിലും നടന്നില്ല. പിന്നീടു ശ്രമം ഉപേക്ഷിച്ചു തടിക്കു മുകളിൽ കമ്പി കെട്ടി മണൽനിറച്ചു തൂണിന് അടിത്തറ കെട്ടുകയായിരുന്നുവെന്നു പറയുന്നു. അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഇതറിയാമായിരുന്നുവെന്നു തൊഴിലാളികൾ പറയുന്നു. നിർമാണഘട്ടത്തിൽതന്നെ പല അപാകതകളും ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ, വേഗത്തിൽ പാലം പൂർത്തീകരിക്കണമെന്നതായിരുന്നു ഉദ്യോഗസ്ഥർക്കുള്ള നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.