മിൽമ പാൽ വില കൂട്ടുന്നു
മിൽമ പാൽ വില കൂട്ടുന്നു
Friday, January 20, 2017 4:08 PM IST
കൊച്ചി: സംസ്ഥാനത്തു മിൽമ പാലിന്‍റെ വില വർധിപ്പിക്കാൻ കൊച്ചിയിൽ ചേർന്ന മിൽമ പ്രോഗ്രാം കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നു മേഖലാ യൂണിയനുകളുടെയും കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്‍റെയും ചെയർമാന്മാരും എംഡിമാരും പങ്കെടുത്ത നയരൂപീകരണ യോഗത്തിലാണു തീരുമാനം. പാൽ വില കൂട്ടാനുള്ള നിർദേശം ഫെബ്രുവരിയിൽ നടക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അവതരിപ്പിക്കാനും തീരുമാനമായി.

ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആലോചിച്ചശേഷമായിരിക്കും തീരുമാനിക്കുക. വരൾച്ച മൂലം പച്ചപ്പുല്ലും വെള്ളവും ലഭിക്കാതെ സംസ്ഥാനത്തു പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുവന്ന സാഹചര്യത്തിലാണു മിൽമ വില വർധിപ്പിക്കുന്നത്. ഉത്പാദനം കുറഞ്ഞതിനൊപ്പം അന്യസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പാലിന്‍റെ വില കൂട്ടിയതും വില വർധിപ്പിക്കാനുള്ള കാരണമായി മിൽമ ചൂണ്ടിക്കാട്ടുന്നു. പാൽ വില കൂട്ടുന്നതിനായി ഉത്പാദകരിൽനിന്നു സമ്മർദവുമുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാലിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയത്ത് 11.5 ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്നത് ഇക്കൊല്ലം 10.4 ലക്ഷം ലിറ്ററായി കുറഞ്ഞു. മിൽമയ്ക്ക് ഒരു ദിവസം 13.5 ലക്ഷം ലിറ്റർ പാലാണ് ആവശ്യമായി വരുന്നത്.

രണ്ടര ലക്ഷം ലിറ്റർ പാൽ വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നര ലക്ഷം ലിറ്റർ പാലാണ് അന്യസംസ്ഥാനങ്ങളിൽനിന്നു മിൽമ ഇപ്പോൾ വാങ്ങുന്നത്. പാൽ നൽകുന്ന കർണാടകയും തമിഴ്നാടും പാലിന് വില വർധിപ്പിച്ചതും തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് പാൽ വില വർധിപ്പിക്കാൻ മിൽമ പ്രോഗ്രാം കമ്മിറ്റി തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.