ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി ഭീമഹർജി
ഫാ.  ടോം  ഉഴുന്നാലിലിന്‍റെ മോചനത്തിനായി ഭീമഹർജി
Friday, January 20, 2017 4:08 PM IST
കോഴിക്കോട്: ഐഎസ് ഭീകരർ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഭീമഹർജി. ‘സുമനസുകൾ ഉണരട്ടെ, സർക്കാരുകൾ പ്രവർത്തിക്കട്ടെ’ എന്ന ആശയവുമായി കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി കോഴിക്കോട് കിഡ്സണ്‍ കോർണറിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിലാണ് എം.കെ. രാഘവൻ എംപി, എം.പി. അബ്ദുസമദ് സമദാനി , കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. തോമസ് പനയ്ക്കൽ എന്നിവർ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട ഭീമഹർജി കൈമാറിയത്. ഫാ. ഉഴുന്നാലിലിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രത്യേക കമ്മീഷനു രൂപം നൽകണമെന്ന് ഉദ്ഘാടനം ചെയ്ത എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഉദാസീന മനോഭാവം വെടിയണം. ഫാ. ടോം ഉഴുന്നാലിലിനെ തടവിൽ വച്ചിരിക്കുന്ന സ്ഥലം ഏതെന്നുകണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്നു കേന്ദ്രസർക്കാരിനു പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?. സമാനസംഭവങ്ങൾ യുപിഎ സർക്കാർ നിരവധി തവണ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുണ്ട്. ആതുരചികിത്സാരംഗത്ത് വലിയ സംഭാവനകൾ നൽകിയവരാണ് ക്രൈസ്തവ സഭകൾ. അവർ മാത്രമല്ല, രാജ്യംമുഴുവൻ ഇദ്ദേഹത്തിന്‍റെ മോചനത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം അറിയാൻ ക്യാമ്പ് ഓഫീസ് തുടങ്ങണം.


കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിനെ ഇക്കാര്യങ്ങൾ ചുമതലപ്പെടുത്തണം. മോചനത്തിനായി സർക്കാർ നടപടികൾ കൈക്കൊള്ളാത്തപക്ഷം പ്രത്യാഘാതങ്ങൾ സർക്കാരിനു മാത്രമായിരിക്കും നേരിടേണ്ടിവരികയെന്നും എംപി കൂട്ടിച്ചേർത്തു.
അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയായിരുന്നു. ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ്, ദേവമാതാ കത്തീഡ്രൽ വികാരി ഫാ. എം.എച്ച്. ആന്‍റണി, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, എൻ. സുബ്രഹ‌്മണ്യൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.