കേരളത്തിനു പോലീസ് മെഡൽ ഇല്ല; ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ച
കേരളത്തിനു പോലീസ് മെഡൽ ഇല്ല; ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ച
Friday, January 20, 2017 4:08 PM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കേണ്ട കേരളത്തിന്‍റെ പോലീസ് മെഡൽ പട്ടിക കേന്ദ്രത്തിനു സമർപ്പിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ചയുണ്ടായെന്നു കണ്ടെത്തൽ.

സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശിപാർശ ചെയ്ത പട്ടിക കേന്ദ്ര സർക്കാരിനു യഥാസമയം അയച്ചു കൊടുക്കുന്നതിൽ ആഭ്യന്തരവകുപ്പിനു ണ്ടായ വീഴ്ചയാണു കേരളത്തിന്‍റെ മെഡൽ ജേതാക്കളുടെ പേരില്ലാതെ കേന്ദ്രം പട്ടിക ഇറക്കാൻ ഇടയാക്കിയതെന്നാണു നിഗമനം.സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തെ പിടിപ്പുകേടാണ് ഇതിലൂടെ പുറത്തു വരുന്നത്.

റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കേണ്ട പോലീസ് മെഡൽ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഓണ്‍ലൈൻ വഴി കേരളം പട്ടിക നൽകിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സ്ക്രൂട്ടിനി പൂർത്തിയായ സാഹചര്യത്തിൽ ഇനി പട്ടിക പരിഗണിക്കാൻ കഴിയില്ലെന്നു കേന്ദ്രം കേരളത്തെ അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കുന്ന മെഡലിനു പരിഗണിക്കേണ്ടവരുടെ പട്ടിക ഒക്ടോബറിലാണു നൽകേണ്ടത്.

ഒക്ടോബറിൽ കേരളം സമർപ്പിക്കാത്തതിനെത്തുടർന്നു കേന്ദ്രം ഇക്കാര്യം രേഖാമൂലം അറിയിക്കുകയും തീയതി നീട്ടി നൽകുകയും ചെയ്തിനു ശേഷമാണ് ആഭ്യന്തര വകുപ്പ്, ഉന്നത തല സമിതി യോഗം ചേരണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. തുടർന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ യോഗം ചേർന്നു പട്ടിക തയാറാക്കി. സമിതി അംഗമായ വിജിലൻസ് ഡയറക്ടർ ചില അസൗകര്യങ്ങളെത്തുടർന്നു പങ്കെടുത്തില്ല.


എന്നാൽ, സമിതി തയാറാക്കിയ പട്ടിക കേന്ദ്രത്തിന് അയച്ചു കൊടുക്കുന്നതിൽ ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ചയുണ്ടായെന്നാണു കണ്ടെത്തൽ. ഒരു മാസം മുമ്പെങ്കിലും കേന്ദ്രസർക്കാരിന് അയച്ചു കൊടുത്താൽ മാത്രമേ വിശദ പരിശോധന നടത്തിയ കേന്ദ്രത്തിന് അന്തിമ പട്ടിക തയാറാക്കാൻ കഴിയുകയുള്ളൂ. എന്നാൽ, സംസ്ഥാനം ഓണ്‍ലൈനായി പട്ടിക അയച്ചതു ഡിസംബറിനു ശേഷമാണെന്നാണു കണ്ടെത്തൽ. ഇതിനാൽ കേരളം സമർപ്പിച്ച പട്ടിക കേന്ദ്രം തള്ളുകയായിരുന്നു.

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ ലഭിക്കേണ്ട മികച്ച പോലീസ്, ഫയർഫോഴ്സ്, ജയിൽ ഉദ്യോഗസ്ഥരുടെ അവസരമാണ് ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.