കലോത്സവത്തിൽ പാലക്കാട് മുന്നേറുന്നു
കലോത്സവത്തിൽ പാലക്കാട് മുന്നേറുന്നു
Friday, January 20, 2017 5:03 PM IST
കണ്ണൂർ: കൗമാര കലോത്സവം അഞ്ചുദിനങ്ങൾ പിന്നിടുന്പോൾ സ്വർണക്കപ്പിനായി പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഒപ്പത്തിനൊപ്പവും ചെറിയ പോയിന്‍റുകളുടെ വ്യത്യാസത്തിൽ മാറിമറിഞ്ഞും പാലക്കാടും കോഴിക്കോടും മുൻനിരയിൽ തന്നെയുണ്ട്. നിലവിൽ 761 പോയിന്‍റുമായി പാലക്കാടും 755 പോയിന്‍റുമായി കോഴിക്കോടും സ്വർണക്കപ്പിനായുള്ള പോരാട്ടം കടുപ്പിച്ചു. ആതിഥേയ ജില്ലയായ കണ്ണൂർ 748 പോയിന്‍റുമായി മൂന്നാംസ്ഥാനത്തുണ്ട്.

745 പോയിന്‍റുള്ള തൃശൂർ ആണ് കണ്ണൂരിന് തൊട്ടുപിറകിലായുള്ളത്. കണ്ണൂരിന്‍റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത കലാസ്വാദകരാണ് ഇന്നലെ വിവിധ വേദികളിലെത്തിയത്. ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടി. ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചതാണു നഗരത്തിലെ തിരക്ക് വർധിപ്പിച്ചത്.

രാവിലെ ഒൻപതു മുതൽ തന്നെ ജനങ്ങൾ വേദികളിൽ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു.വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം വേദികളിലേക്ക് ഒഴുകിയതോടെ നഗരം വീർപ്പുമുട്ടി. ഉച്ചയോടെ തിരക്കുമൂലം റോഡിൽ ജനങ്ങൾ നിറഞ്ഞു. ഇതോടെ ഗതാഗതവും താറുമാറായി. മുഖ്യവേദിയായ പോലീസ് മൈതാനത്തിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു.

കണ്ണൂർ ജനസാഗരമായി

കണ്ണൂർ: കണ്ണൂർ നഗരം ഇന്നലേയും മുൾമുനയിലായിരുന്നു. ഹർത്താലും പ്രതിഷേധവുമായിരുന്നില്ല വിഷയം. കലാസ്നേഹികളുടെ നഗരത്തിലേക്കുള്ള ഒഴുക്കാണു പോലീസിനേയും സംഘാടകരേയും മുൾ മുനയിലാക്കിയത്. നഗരത്തിലേക്കുള്ള എല്ലാവഴികളും ഒഴുകുന്നത് ഒരേ സ്ഥലത്തേക്കായിരുന്നു. നഗരത്തിൽ തിരക്കോടു തിരക്ക്.

കലോത്സവ വേദികളായ ’പുഴ’ കളൊക്കെ നിറഞ്ഞൊഴുകുന്ന അവസ്ഥ. പലപ്പോഴും പോലീസിനും സംഘാടർക്കും കാണികളെ നിയന്ത്രിക്കാൻ ഏറെപാടുപെടേണ്ടി വന്നു. കലോത്സവത്തിനിടയിലെത്തിയ ഹർത്താലിനും സംഘർഷാന്തരീക്ഷത്തിനും വിടനല്കി ഇന്നലെ കണ്ണൂർ അക്ഷരാർഥത്തിൽ ഉത്സവലഹരിയിലാവുകയായിരുന്നു. ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചതാണു നഗരത്തിലെ തിരക്ക് വർധിച്ചത്. രാവിലെ ഒൻപതു മുതൽ തന്നെ ജനങ്ങൾ വേദികളിൽ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു.വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം വേദികളിലേക്ക് ഒഴുകിയതോടെ നഗരം വീർപ്പുമുട്ടി. ഉച്ചയോടെ തിരക്കുമൂലം റോഡിൽ ജനങ്ങൾ നിറഞ്ഞു. ഇതോടെ ഗതാഗതവും താറുമാറായി. മുഖ്യവേദിയായ പോലീസ് മൈതാനത്തിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു.

ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പോലീസ് നഗരത്തിലൂടെ അനൗൺസ്മെന്‍റ് നടത്തുകയും ചെയ്തു. വാഹനങ്ങളെ കടത്തിവിടാൻ വോളണ്ടിയർമാരും രംഗത്തെത്തിയിരുന്നു. ഗ്ലാമർ ഇനങ്ങൾ നടക്കുന്ന പ്രധാനവേദികളെല്ലാം അടുത്തടുത്തായതിനാൽ ജനങ്ങൾ വേദികളിൽ നിന്നും വേദികളിലേക്ക് ഒഴുകി. വൈകുന്നേരമായതോടെ വേദികളിൽ നിന്നു തിരിയാൻ പോലും സ്ഥലമില്ലാതായി. മുഖ്യവേദിയായ നിളയിൽ ഒപ്പനയോടെയായിരുന്നു തുടക്കം. വൈകുന്നേരമായപ്പോൾ ഗ്ലാമർ ഇനമായ സംഘനൃത്തവും തുടങ്ങി. വേദി രണ്ട് ചന്ദ്രഗിരിയിൽ പരിചമുട്ടുകളിയും അറബനമുട്ടും അരങ്ങുതകർത്തപ്പോൾ വേദി മൂന്ന് കബനിയിൽ നാടോടി നൃത്തവുമായി ആൺകുട്ടികൾ തകർത്താടി.

ഐവാ സാന്‍റിക്ക് ഇംഗ്ലീഷ് കവിതാരചനയിൽ ഒന്നാംസ്ഥാനം

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കവിതാരചനയിൽ ഭരണങ്ങാനം സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഐവാ സാന്‍റിക്ക് ഒന്നാം സ്ഥാനം. ദീപിക കോട്ടയം യൂണിറ്റ് ഫിനാൻസ് മാനേജർ പൈക കിഴക്കേടത്ത് സാന്‍റി ജോർജിന്‍റെയും കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റെജിയുടെയും മകളാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഐവാ സംസ്ഥാന കലോത്സവത്തിനെത്തിയത്.


നിറസാന്നിധ്യമായി കുഞ്ഞപ്പനാശാൻ

കണ്ണൂർ: പരിചമുട്ടുകളിയിൽ ആറു ടീമുകൾക്കു ഒറ്റ ആശാൻ. കോട്ടയം മണർകാട് സ്വദേശി കൊല്ലംപറമ്പിൽ കുഞ്ഞപ്പനാശാനാണ് പരിചമുട്ടുകളിയിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി കുഞ്ഞപ്പൻ നിരവധി ടീമുകളുമായി കലോത്സവത്തിൽ എത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി മടങ്ങുകയും ചെയ്യുന്നുണ്ട്.

അച്ഛന്‍റെയും മുത്തച്ഛന്‍റെയും പാത പിൻതുടർന്നാണു കുഞ്ഞപ്പനും പരിചമുട്ടുകളിയിലേക്കു വാളും പരിചയുമായി ഇറങ്ങുന്നത്. കഴിഞ്ഞ 20 വർഷമായി വാളെടുത്തു പരിചകൊണ്ടു തടഞ്ഞ സ്ഥലങ്ങളിലെല്ലാം വിജയിച്ച ചരിത്രമാണു കുഞ്ഞപ്പനു പറയാനുള്ളത്.

കുഞ്ഞപ്പന്‍റെ പിതാവ് ഇട്ടിയവിര ഇട്ടിയവിരയും, മുത്തച്ഛൻ വർക്കി ഇട്ടിയവിരയും പരിചമുട്ടുകളിയിൽ വിദഗ്ധരായിരുന്നു. കൊല്ലം കുണ്ടറ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ്, കോഴിക്കോട് സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം കാഞ്ഞിരപ്പള്ളി എകെജെഐം സ്കൂൾ, തൃശൂർ മാള സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ, ആലപ്പുഴ മുണ്ടാർ സെന്‍റ് ജോർജ് ഹൈസ്കൂൾ, ഇടുക്കി മുതലക്കോടം സെന്‍റ് ജോർജ് സ്കൂൾ എന്നി സ്കൂളുകളിലാണു കുഞ്ഞപ്പൻ പരിചമുട്ടുകളി പഠിപ്പിക്കുന്നത്. പരിചമുട്ടുകളിയെക്കുറിച്ചു വാതോരാതെ സംസാരിക്കുമ്പോഴും ആറു സ്കൂളുകളിലെ കുട്ടികൾക്കും ഒരുപോലെ നിർദേശം നല്കുന്ന തിരക്കിലായിരുന്നു അദേഹം.

കലോത്സവത്തിൽ പരിചമുട്ടുകളിയിൽ ഉൾപ്പെടുത്തിയ ആദ്യ മൂന്നു വർഷങ്ങളിൽ തടികൊണ്ടുള്ള വാളും പരിചയുമാണു ഉൾപ്പെടുത്തിയിരുന്നത്. പിന്നീടാണു ഇരുമ്പുപട്ട കൊണ്ടുള്ള വാളും നാഗതകിടു കൊണ്ടുള്ള പരിചയും ഉൾപ്പെടുത്തിയുള്ള മത്സരങ്ങൾ ആരംഭിച്ചത്. തുടർന്നാണു പരിചമുട്ടുകളി സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ മനോഹാരിത കൈവന്നതെന്നും അദേഹം പറഞ്ഞു. മക്കളായ ബ്ലെസണ്‍, ബ്ലെസി എന്നിവരും ഭാര്യ ജെസിയും കുഞ്ഞപ്പനു പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.


മഞ്ജു കൈപിടിച്ചുയർത്തിയ മനുവിനു കണ്ണൂരിലും സഹായം

കണ്ണൂർ: അമ്മ വീട്ടുജോലിചെയ്തു കിട്ടുന്ന സമ്പാദ്യത്തിൽ നിന്നും നാണയത്തുട്ടുകൾ മാറ്റിവച്ചായിരുന്നു തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥി മനു ചിലങ്കയണിഞ്ഞത്.

രണ്ടുവർഷം മുന്പു കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മഞ്ജു വാര്യർ മനുവിനു സഹായഹസ്തവുമായി എത്തിയിരുന്നു. എല്ലാ മാസവും പഠനചെലവിനായി 1000 രൂപയും നൃത്തചെലവുകളും മഞ്ജു നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഇതു തുടരുന്നു. ചെറുപ്പത്തിൽ പിതാവ് ഉപേക്ഷിച്ച മനുവിനെ അമ്മ വീട്ടുജോലി ചെയ്താണു വളർത്തിയത്. മനുവിന്‍റെ ദുരിതകഥ പത്രത്തിലൂടെ വായിച്ച് അറിഞ്ഞ റിട്ട. സ്കൂൾ അധ്യാപിക രമ വീടുവെയ്ക്കുവാൻ സ്ഥലം നൽകിയിട്ടുണ്ട്. മഞ്ജുവാര്യർ ഇവർക്ക് വീട് വച്ചുനൽകുമെന്നു വാഗ്ദാനവും നൽകിയിട്ടുണ്ട്.

മനുവിന്‍റെ കദനകഥയറിഞ്ഞു കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർലി ജോർജിന്‍റെ നേതൃത്വത്തിൽ അധ്യാപകരെത്തി മനുവിനു സാമ്പത്തിക സഹായം നല്കിയിരുന്നു. തുടർന്ന് ഇന്നലെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസി ജോസ് നാടോടി നൃത്തവേദിയിലെത്തി മനുവിനും കുടുംബത്തിനുമുള്ള വസ്ത്രങ്ങളും കൈമാറി. മത്സരിച്ച ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിലെല്ലാം മനുവിന് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.