പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവം: തെറ്റു പറ്റിയെന്ന് എസ്എഫ്ഐ, മൂന്നുപേരെ പുറത്താക്കി
Saturday, January 21, 2017 1:55 PM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ.എൽ. ബീനയുടെ ഔദ്യോഗിക കസേര കത്തിച്ച സംഭവം വിവാദമായതോടെ തെറ്റ് സമ്മതിച്ച് എസ്എഫ്ഐ നേതൃത്വം രംഗത്ത്. കസേര കത്തിച്ചതിനെ തള്ളിപ്പറയുകയും കത്തിക്കാൻ നേതൃത്വം നൽകിയ മൂന്നുപേരെ എസ്എഫ്ഐയിൽനിന്നു പുറത്താക്കുകയുംചെയ്തു.

കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു സുരേഷ്, വൈസ് പ്രസിഡന്‍റ് കെ.എഫ്. അഫ്രീദി, ജോയിന്‍റ് സെക്രട്ടറി പ്രജിത് കെ. ബാബു എന്നിവരെയാണു പുറത്താക്കിയത്. അപക്വമായ കാര്യങ്ങളുണ്ടായപ്പോൾ തടയാൻ തയാറാകാതിരുന്ന കോളജ് യൂണിറ്റ് കമ്മിറ്റിയെ താക്കീത് ചെയ്യാനും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

സംഭവത്തിൽ എസ്എഫ്ഐയ്ക്കെതിരേ വിവിധ മേഖലകളിൽനിന്നുയർന്ന ശക്തമായ പ്രതിഷേധമാണു പ്രവർത്തകരുടെ നടപടിയെ തള്ളിപ്പറയാനും അച്ചടക്കനടപടി സ്വീകരിക്കാനും എസ്എഫ്ഐ നേതൃത്വത്തെ നിർബന്ധിതമാക്കിയത്. പ്രിൻസിപ്പലിനു പിന്തുണയുമായി കെഎസ് യുവും ബിജെപിയും കത്തിച്ച കസേരയ്ക്കു പകരം വേറെ കസേരയുമായി വെള്ളിയാഴ്ച കോളജിലേക്കു പ്രകടനം നടത്തിയരുന്നു.

മഹാരാജാസിൽ വ്യാഴാഴ്ച ഉച്ചയ്ക്കു 12.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജിലെ ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്‍റെ ചേംബറിലേക്ക് അന്നു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അധ്യാപകരോടു പ്രതികാരബുദ്ധിയോടെ പെരുമാറുന്ന പ്രിൻസിപ്പലിന്‍റെ ഏകപക്ഷീയ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പ്രിൻസിപ്പൽ അവധിയായിരുന്നതിനാൽ ചേംബറിനു മുന്നിൽ സമരം അവസാനിപ്പിച്ചു.


ഇതിനു പിന്നാലെ അധ്യാപർക്ക് ഐക്യദാർഢ്യം പ്രഖാപിച്ചു മാർച്ചായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ അധ്യാപകർ നോക്കിനിൽക്കേ പ്രിൻസിപ്പലിന്‍റെ ചേംബറിൽ കയറി അക്രമം കാട്ടുകയായിരുന്നു. പ്രിൻസിപ്പലിന്‍റെ കസേരയിൽ എസ്എഫ്ഐയുടെ കൊടി നാട്ടിയശേഷം കസേരയുമായി പ്രകടനമായി പുറത്തേക്കെത്തിയ പ്രവർത്തകർ പ്രധാനഗേറ്റിനു മുൻവശത്ത് അധ്യാപകരുടെ സാന്നിധ്യത്തിൽ കസേരയ്ക്ക് തീയിട്ടു. കസേര പൂർണമായും കത്തിനശിച്ചു. സമരക്കാർ പിരിഞ്ഞുപോയശേഷമാണു പോലീസ് സ്ഥലത്തെത്തിയത്. സംഭവത്തിൽ വൈസ് പ്രിൻസിപ്പലിന്‍റെ പരാതിപ്രകാരം 30 വിദ്യാർഥികൾക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിനു പോലീസ് കേസ് എടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.