സാമൂഹ്യമാറ്റത്തിനു മാതാക്കളുടെ പങ്ക് നിർണായകം: മാർ മഠത്തിക്കണ്ടത്തിൽ
Saturday, January 21, 2017 1:55 PM IST
മൂവാറ്റുപുഴ: കുടുംബത്തിലും സഭയിലും സമൂഹത്തിലും ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നതിൽ മാതാക്കളുടെ പങ്ക് നിർണായകമാണെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

സീറോ മലബാർ മാതൃവേദി ദേശീയ സമ്മേളനം നെസ്റ്റ് പാസ്റ്ററൽ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കുടുംബത്തിൽ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തി അവരെ സമൂഹത്തിനു സംഭാവന ചെയ്യുന്നവരാണ് മാതാക്കളെന്നും ബിഷപ് പറഞ്ഞു.

പരിശുദ്ധ അമ്മയോടു ചേർന്ന് തങ്ങളുടെ പ്രവർത്തനങ്ങളെ രൂപപ്പെടുത്താൻ കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാനും മാതൃവേദി ബിഷപ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൽ മാതാക്കളെ ആഹ്വാനം ചെയ്തു.

ഫാ. ജിനോ പുന്നമറ്റത്തിൽ, ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത് എന്നിവർ ക്ലാസ് നയിച്ചു. 24 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ സുപ്രീം കോടതി വിധിപുറപ്പെടുവിച്ചതിൽ മാതൃവേദി ഉത്കണ്ഠ രേഖപ്പെടുത്തി.


ജീവൻ ദൈവത്തിന്‍റെ ദാനമാണെന്നും അതു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് മനുഷ്യനുള്ളതെന്നും യാതൊരു സാഹചര്യത്തിലും ജീവനുമേൽ കൈവയ്ക്കാൻ മനുഷ്യന് അവകാശമില്ലെന്നും യോഗത്തിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

അടുത്ത ഒരു വർഷത്തേക്കുള്ള മാതൃവേദിയുടെ കർമ പദ്ധതികൾക്കും യോഗം രൂപം നൽകി. കേരളത്തിനു പുറത്തുള്ള സീറോ മലബാർ രൂപതയിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു ദിവസമായി നടന്ന ദേശീയ സമ്മേളനത്തിന് ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ആനിമേറ്റർ സിസ്റ്റർ ക്രിസ്ലിൻ, പ്രസിഡന്‍റ് ഡെൽസി ലൂക്കാച്ചൻ, ജിജി ജേക്കബ്, മേരി സെബാസ്റ്റ്യൻ, ഷൈനി സജി, റാണി തോമസ്, ട്രീസ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.