കുമളിയുടെ ശില്പി, സ്ഥലത്തിനു പേരിട്ടു സർക്കാർ ആദരിച്ചു
കുമളിയുടെ ശില്പി, സ്ഥലത്തിനു പേരിട്ടു സർക്കാർ ആദരിച്ചു
Saturday, January 21, 2017 2:26 PM IST
കുമളി: മുരിക്കടി സ്വാമി എന്ന വിശ്വനാഥ അയ്യർക്ക് ഇന്ന് നൂറ്റഞ്ചാം ജന്മദിനം. മുരിക്കടിയെ വിശ്വനാഥപുരമാക്കിയ സ്വാമി പിറന്നാൾ ആഘോഷിക്കുമ്പോൾ അതു ഹൈറേഞ്ചിന്‍റെ ഒരു കാലഘട്ടത്തിന്‍റെ കൂടി പിറന്നാളാണ്.

ഹൈറേഞ്ചിൽ മൂന്നാറിനൊപ്പം ചരിത്രസ്ഥാനമായ കുമളിക്കു നാഗരിക പരിവേഷം ചാർത്തിയ ശിൽപിതുല്യനുമാണ് മുരിക്കടി സ്വാമിയായ വിശ്വനാഥ അയ്യർ.

105 പുതുവത്സരങ്ങൾ കണ്ട അയ്യരുടെ ഓർമചച്ചപ്പിൽ ഇന്നും പഴയ കുമളിയും മുരിക്കടിയുമുണ്ട്. 1913 ജനുവരി 22-ന് മങ്കൊമ്പിലായിരുന്നു വിശ്വനാഥന്‍റെ ജനനം. മങ്കൊമ്പ് ആണ്ടി അയ്യർ എന്ന നീലകണ്ഠ അയ്യരുടെയും സുബ്ബാമ്മാളിന്‍റെയും 11 മക്കളിൽ അഞ്ചാമനായ വിശ്വനാഥൻ കോട്ടയം സിഎംഎസ് കോളജിൽനിന്നു ഡിഗ്രി സമ്പാദിച്ചശേഷമാണു ഹൈറേഞ്ചിലെത്തുന്നത്.

പിതാവിന്‍റെവക അമരാവതി ടീ എസ്റ്റേറ്റിന്‍റെ ചുമതലക്കാരനായിട്ടായിരുന്നു ആഗമനം. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. എസ്റ്റേറ്റ് നടത്തിപ്പിനൊപ്പം സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വിശ്വനാഥൻ നാട്ടുകാരുടെ മുരിക്കടി സ്വാമിയായി മാറി. കുമളി പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റുമായതോടെ ഇപ്പോൾ കുമളി പോസ്റ്റോഫീസ് ഉൾപ്പെടെയുള്ള നിരവധി സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കു സ്ഥലം അനുവദിക്കുകയും ചെയ്താണു കുമളി ടൗണ്‍ രൂപംകൊള്ളുന്നത്.


ഹൈറേഞ്ചിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മുരിക്കടി മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂൾ സ്ഥാപിച്ചതും സ്വാമിയാണ്.

മുരിക്കടിയുടെയും മുരിക്കടി പോസ്റ്റോഫീസിന്‍റെയും പേര് വിശ്വനാഥപുരം എന്നാക്കി സർക്കാരും സ്വാമിയെ ആദരിച്ചു. സ്വാമിയുടെ സഹധർമിണി രാജലക്ഷ്മി അഞ്ചുവർഷംമുമ്പ് നിര്യാതയായി. ഇവർക്കു മൂന്നു മക്കളാണ്. നീലകണ്ഠൻ, കമല, രാധിക. ഇപ്പോൾ കമലയോടൊപ്പം മുരിക്കടിയിലാണു സ്വാമിയുടെ താമസം.

കാഴ്ചശക്തിയിലും നടക്കുന്നതിലും അൽപം ക്ലേശങ്ങളുണ്ടെങ്കിലും ഓർമശക്തിയിൽ തെല്ലും കുറവുവന്നിട്ടില്ലെന്നു മകൾ കമല പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നു സ്വാമിയുടെ ജന്മദിനം വിശ്വനാഥപുരത്ത് (മുരിക്കടി) ആഘോഷിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.