സർവകലാശാലകളെ സിപിഎം ബ്രാഞ്ച്കമ്മിറ്റികളാക്കാൻ അനുവദിക്കില്ല: യുവമോർച്ച
Saturday, January 21, 2017 3:10 PM IST
തിരുവനന്തപുരം: കേരളത്തിലെ 13 സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ് സി വഴി നടത്തണമെന്ന ചട്ടം കാറ്റിൽ പറത്തി 1800 ൽ അധികം പിൻവാതിൽ നിയമനങ്ങളാണു സർക്കാർ നടത്തിയതെന്നു യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. രാജീവ് ആരോപിച്ചു .

പിഎസ് സി വഴി നിയമനം നടത്തുമെന്നു പറയുന്ന സർക്കാർ തന്നെ റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണു പാർട്ടിക്കാരെയും അനുഭാവികളെയും പുറംവാതിൽ വഴി കുത്തി നിറയ്ക്കാൻ ശ്രമിക്കുന്നത്. യൂണിവേഴ്സിറ്റികളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാനുള്ള ഗൂഢശ്രമം അനുവദിക്കില്ല. യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കംപ്യൂട്ടർ അസിസ്റ്റന്‍റ് തസ്തികകളിലും പിഎസ് സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണു സമാന തസ്തികയിൽ പിൻവാതിൽ നിയമനം നടത്തുന്നത്. കേരള സർവകലാശാലയിൽ മാത്രം കഴിഞ്ഞ നവംബർ 15 മുതൽ ജനുവരി ആറുവരെ കാലയളവിൽ 600 പേരെയാണു പിൻവാതിൽ വഴി നിയമിച്ചത്.


പ്രതി വർഷം അഞ്ചു ലക്ഷം പേർക്കു പിൻവാതിൽ വഴിയാണോ പിണറായി സർക്കാർ നിയമനം നൽകുന്നത് എന്ന് അറിയാനുള്ള അവകാശം ഉദ്യോഗാർഥികൾക്കുണ്ട്. സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ അടിയന്തരമായി റദ്ദു ചെയ്ത് പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.