റവന്യൂ റിക്കവറി കുടിശിക: ഗഡുക്കളായി അടയ്ക്കാവുന്ന തുകയുടെ പരിധി ഉയർത്തി
Saturday, January 21, 2017 3:48 PM IST
തിരുവനന്തപുരം: റവന്യൂ റിക്കവറി കേസുകളിൽ ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കാവുന്ന തുകയുടെ പരിധി ഉയർത്തി സർക്കാർ ഉത്തരവിറക്കി. സർക്കാർ തലത്തിലും ബാങ്ക്തലത്തിലുമുള്ള റിക്കവറി കേസുകളുടെ തുകയുടെ പരിധി ഉയർത്തിയിട്ടുണ്ട്. ജില്ലാ കളക്ടർക്ക് രണ്ടു ലക്ഷം രൂപവരെയുള്ള റവന്യൂ റിക്കവറി കുടിശികകൾ ഗഡുക്കളായി തിരിച്ചടയ്ക്കാൻ അനുമതി നൽകാൻ അധികാരം നൽകി.

ബാങ്ക് വായ്പാ കുടിശിക ഇനത്തിലാണ് രണ്ടു ലക്ഷം രൂപ വരെയുള്ളവയ്ക്ക് അനുമതി. ഒരു ലക്ഷം രൂപ വരെയുള്ള സർക്കാർ റവന്യൂ റിക്കവറി കുടിശികകൾക്കും സാവകാശം നൽകാം. പരമാവധി പത്തു ഗഡുക്കളായി തിരിച്ചടയ്ക്കാൻ അനുമതി നൽകാം. തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥന് 25,000 രൂപ വരെയുള്ള റവന്യൂ റിക്കവറി കുടിശികൾക്ക് പരമാവധി പത്തു ഗഡുക്കൾ വരെ അടയ്ക്കാൻ സാവകാശം നൽകാനാകും.
റവന്യു മന്ത്രിക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള കുടിശികയ്ക്കു കൂടുതൽ സാവകാശം നൽകാൻ കഴിയും. ധനമന്ത്രിക്ക് അഞ്ചു മുതൽ പത്തു വരെ ലക്ഷംരൂപയ്ക്കുള്ള തുകയ്ക്കു സാവകാശം അനുവദിക്കാം. പത്തു ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു കൂടുതൽ ഗഡുക്കൾ അനുവദിക്കാൻ മുഖ്യമന്ത്രിക്കാണ് അധികാരം.


ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണത്തിനു മേൽനോട്ട സംവിധാനം ഏർപ്പെടുത്താൻ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനസഹായ വിതരണം സംബന്ധിച്ച് എല്ലാ മാസവും റവന്യു വകുപ്പു മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ജില്ലാ കളക്ടർമാർക്ക് ഒരു മാസം അനുവദിക്കാവുന്ന തുകയുടെ പരിധി മൂന്നു ലക്ഷമായി ഉയർത്തി. നിലവിൽ ഇത് ഒരു ലക്ഷം രൂപയാണ്. കാൻസർ, കിഡ്നി, കരൾ സംബന്ധമായ അസുഖങ്ങൾക്കായി ജില്ലാ കളക്ടർമാർക്ക് 15,000 രൂപ വരെ അനുവദിക്കാം. നേരത്തെയിത് 10,000 രൂപയായിരുന്നു. എന്നാൽ, മറ്റുള്ളവയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കളക്ടർമാർക്ക് അനുവദിക്കാവുന്ന തുകയുടെ പരിധി 10,000 രൂപയായി തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.