ഐടി രംഗത്തു സംസ്ഥാനം ശരിയായ ദിശയിൽ: മുഖ്യമന്ത്രി
ഐടി രംഗത്തു സംസ്ഥാനം ശരിയായ ദിശയിൽ: മുഖ്യമന്ത്രി
Saturday, January 21, 2017 3:48 PM IST
കൊച്ചി: ഐടി രംഗത്തു സംസ്ഥാനം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഫോപാർക്കിന്‍റെ ഒന്നും രണ്ടും ഘട്ടം പൂർണമായി സജ്ജമാകുന്നതോടെ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങൾ ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻഫോപാർക്കിന്‍റെ രണ്ടാം ഘട്ട വികസനത്തിന്‍റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിട സമുച്ചയം "ജ്യോതിർമയ' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഇൻഫോപാർക്കിലെ തൊഴിലവസരം അമ്പതിനായിരമായി ഉയരുമെന്നാണ് കരുതുന്നത്. പുതിയ കെട്ടിടത്തിൽ തന്നെ 4000ത്തോളം പേർക്കു തൊഴിലവസരങ്ങൾ ലഭിക്കും. 160 ഏക്കർ സ്ഥലമാണ് രണ്ടാം ഘട്ടത്തിൽ ഏറ്റെടുത്തു വികസിപ്പിച്ചുവരുന്നത്. ഇതിൽ 85 ശതമാനവും കമ്പനികൾക്ക് വികസന പ്രവർത്തനങ്ങൾക്കു നൽകിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ മെട്രോലൈൻ കൂടി കാക്കനാട് വരെ നീട്ടുന്നതോടെ ഗതാഗത സൗകര്യം മികച്ചതാകും.

സീ പോർട്ട് എയർപോർട്ട് റോഡ് സൗകര്യങ്ങളും വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നും കടന്പ്രയാറിലൂടെ ജലമാർഗമുള്ള ഗതാഗതം ഇൻഫോപാർക്കിലേക്കു കൂടി നീട്ടുന്നതോടെ പാർക്കിലേക്കുള്ള യാത്രകൾ എളുപ്പത്തിലാകും. ഇൻഫോപാർക്കിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള ആഗോള ഐടി കമ്പനിയായ കൊഗ്‌നിസന്‍റ് ടെക്നോളജിസ് 15 ഏക്കറിൽ വികസിപ്പിച്ച ഐടി പാർക്കിന്‍റെ പ്രവർത്തനം തുടങ്ങി. യുഎസ്ടി ഗ്ലോബൽ എന്ന ഐടി കമ്പനിയുടെ എട്ടു ലക്ഷം ചതുരശ്ര അടി ഐടി കാമ്പസ് നിർമാണത്തിനു ധാരണയായിട്ടുണ്ട്. മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഐടി പാർക്ക് വികസന പാതയിലാണ്. മുത്തൂറ്റിന്‍റെ തന്നെ സംസ്കാര എന്ന പേരിൽ അന്താരാഷ് ട്ര നിലവാരത്തിലുള്ള സ്കൂൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ട്രാൻസ് ഏഷ്യയുടെ ഐടി മന്ദിരത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിലാണ്. മീഡിയ സിസ്റ്റം, കൊശമറ്റം, ക്ലേസിസ് എന്നീ കമ്പനികളും ഐടി കാന്പസ് വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തു പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഡാറ്റാ സെന്‍റർ ഇൻഫോപാർക്കിൽ ആരംഭിക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള പൈ ഡാറ്റാ സെന്‍റർ ഗ്രൂപ്പുമായി ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പടിയത്ത് ഗ്രൂപ്പ് നിർമിക്കുന്ന ഐടി കാമ്പസും കാസ്പിയൻ ഗ്രൂപ്പിന്‍റെ ഐടി പാർക്കും പുതിയ സംരംഭങ്ങളാണ്. ഈ പദ്ധതികളെല്ലാം തന്നെ പൂർണ സജ്ജമാകുന്നതോടെ ഏകദേശം മൂവായിരം കോടിയുടെ നിക്ഷേപം ഇവിടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. നാലു ലക്ഷം ചതുരശ്രയടിയിൽ പത്തു നിലകളാണു ജ്യോതിർമയ കെട്ടിട സമുച്ചയത്തിനുള്ളത്. ചടങ്ങിൽ വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു.
ഐടി സെക്രട്ടറി എം.ശിവശങ്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശാ സനിൽ, ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, കൊച്ചി സ്പെഷൽ എക്കണോമിക് സോണ്‍ ഡെവലപ്മെന്‍റ് കമ്മീഷണർ എ.എൻ സഫീന , വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരി വേലായുധൻ, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി അബൂബക്കർ, ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.