കോഴിക്കോടിനു കലാകിരീടം
കോഴിക്കോടിനു കലാകിരീടം
Saturday, January 21, 2017 3:48 PM IST
കണ്ണൂർ: കലാകൗമാരത്തെ ഏഴുദിനം നെഞ്ചോടുചേർത്ത കണ്ണൂരിന്‍റെ മണ്ണിലും കോഴിക്കോടൻ വിജയഗാഥ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാനനിമിഷം വരെ നീണ്ട ആകാംക്ഷയ്ക്കു വിരാമമിട്ടാണു കൗമാരകലയുടെ കിരീടത്തിൽ ഒരിക്കൽക്കൂടി കോഴിക്കോട് മുത്തമിട്ടത്.

പാലക്കാടും ആതിഥേയരായ കണ്ണൂരുമായിരുന്നു കോഴിക്കോടിന്‍റെ കുതിപ്പിനു തുടക്കംമുതൽ വെല്ലുവിളി. എന്നാൽ, അവസാന നിമിഷം കോഴിക്കോട് കിരീടം ഉറപ്പിച്ചു. 939 പോയിന്‍റ് നേടിയാണു കോഴിക്കോടിന്‍റെ കിരീടനേട്ടം. 936 പോയിന്‍റ് നേടി പാലക്കാട് രണ്ടാംസ്ഥാനത്തും 933 പോയിന്‍റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി.

പി.ടി. പ്രദീഷ്

അവസാനംവരെ ഇഞ്ചോടിഞ്ച്... കോഴിക്കോട് കയറിയത് ദേശഭക്തിഗാനത്തിൽ

കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനത്തിലൂടെയാണു കോഴിക്കോടിനു പാലക്കാടിനെ മറികടക്കാനായത്.ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ ഗ്രേഡായിരുന്നു. ഇതിൽ മൂന്നു ടീം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്നതായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാട് ജില്ലയിലെ ടീമിനു ലഭിച്ചത് ഒരു ബി ഗ്രേഡ് മാത്രമായിരുന്നു.

കോഴിക്കോടുനിന്നും അപ്പീലിലൂടെ എത്തിയ രണ്ടു ടീമുകൾ എ ഗ്രേഡ് നേടിയതാണു പാലക്കാടിന്‍റെ കുതിപ്പിനു കടിഞ്ഞാണിട്ടത്. അവസാന നിമിഷം വരെ ഹയർ അപ്പീലുകളിലായിരുന്നു പാലക്കാടിന്‍റെയും കണ്ണൂരിന്‍റെയും പ്രതീക്ഷ.

എന്നാൽ, 2007ൽ തുടങ്ങിയ കോഴിക്കോടൻ വിജയക്കുതിപ്പിനെ തടയാൻ അവയ്ക്കൊന്നും കഴിയാതെപോയി. 2015ൽ കോഴിക്കോടും പാലക്കാടും ഒരേ പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇരു ജില്ലകളും സ്വർണക്കപ്പ് പങ്കിടുകയായിരുന്നു.
കലോത്സവത്തിന്‍റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു.

വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണു വിജയികളായ കോഴിക്കോട് ജില്ലയ്ക്കുള്ള സ്വർണക്കപ്പ് കൈമാറിയത്. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎൽഎ, ജെയിംസ് മാത്യു എംഎൽഎ, കെ.വി. സുമേഷ്, കണ്ണൂർ മേയർ ഇ.പി.ലത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ പാലക്കാട്

തെയ്യവും തിറയുമാടുന്ന കോട്ടകളുടെ നാട്ടിൽ കലകളുടെ ആട്ടവിളക്കുകൾ കത്തിച്ചു പാലക്കാട് മടങ്ങി. പാലക്കാടിന്‍റെ വീറുറ്റപോരാട്ടം കണ്ണൂരിന്‍റെ മണ്ണ് തൊട്ടറിഞ്ഞു. കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി എത്തിയ പാലക്കാട് തുടക്കംമുതൽത്തന്നെ മുന്നിലായിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിന് ഏറ്റവും വലിയ ഭീഷണി ഉ‍യർത്തിയ പാലക്കാടിന്‍റെ തേരോട്ടം അസൂയാവഹമായിരുന്നു. കഴിഞ്ഞ വർഷവും അഞ്ചു പോയിന്‍റ് വ്യത്യാസത്തിലാണു കോഴിക്കോടിനോട് പരാജയം സമ്മതിച്ചത്. പക്ഷേ അതിനുതൊട്ടുമുമ്പുള്ള വർഷം കോഴിക്കോടിനൊപ്പം കിരീടം പങ്കിട്ടും പാലക്കാട് മികവു പ്രകടമാക്കി. നേരത്തെയും കലാകിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ഇത്തവണ കിരീടം തിരിച്ചുപിടിക്കാൻ സർവസന്നാഹവുമായാണ് പാലക്കാട് കണ്ണൂരിലെത്തിയത്. 230 ഇനങ്ങളിലായി 628 മത്സരാർഥികളാണു വേദിയിലെത്തിയത്. രണ്ടിനങ്ങളിൽ മാത്രം പാലക്കാട് മത്സരിച്ചില്ല. നാദസ്വരം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ. ആ വിഭാഗത്തിൽ മത്സരിക്കാൻമാത്രം വൈദഗ്ധ്യമുള്ള കുട്ടികൾ ജില്ലയിലെ ഒരു സ്കൂളുകളിലുമില്ല. അതേസമയം, ഈ വിഭാഗത്തിൽ കോഴിക്കോട് പോയിന്‍റ് സ്വന്തമാക്കുകയും ചെയ്തു.

ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നുള്ള എട്ടുപേരും പ്രോഗ്രാംകമ്മിറ്റിയിലെ മറ്റു എട്ടുപേരുമുൾപ്പടെയുള്ള 16 അംഗ സംഘത്തെ നയിച്ചത് ടീം മാനേജർ തങ്കപ്പനായിരുന്നു. ജില്ലാതലത്തിൽ നിന്നും വെറും 29 അപ്പീലുകളുമായി മാത്രമാണു പാലക്കാട് വന്നതെന്നതും ശ്രദ്ധേയമാണ്. 50 ഉം 80 അപ്പീലുകളുമായി വന്ന ജില്ലകളാണു കോഴിക്കോടുപോലെയുള്ളവർ. അപ്പീലുമായി ബന്ധപ്പെട്ടു ഡിപ്പാർട്ടുമെന്‍റ്തലത്തിലുള്ള കൃത്യമായ നിർദേശം പാലിച്ചുവെന്നതാണു പാലക്കാടിന്‍റെ അപ്പീലിന്‍റെ കുറവ് തെളിയിക്കുന്നത്. അതേസമയം, സംസ്ഥാനതലത്തിൽ ഹയർഅപ്പീലുകൾ പലതും തള്ളിപ്പോവുകയും ചെയ്തെന്ന് അധികൃതർ പറയുന്നു.

ഒരുവേള പോയിന്‍റിൽ മുന്നിൽനിൽക്കുകയും കിരീടം ഉറപ്പിക്കുകയും ചെയ്തഘട്ടത്തിൽ തിരിച്ചടിയായതു ഹയർ അപ്പീലുകളാണ്. കോഴിക്കോടിനു നാല് അപ്പീലുകൾ അനുവദിച്ചപ്പോൾ പാലക്കാടിന് ഒന്നു മാത്രമാണു ലഭിച്ചത്. പാലക്കാടിനുവേണ്ടി ആലത്തൂർ ബിഎസ്എസ് ഗുരുകുലംപോലെയുള്ള സ്കൂളുകളാണു കൂടുതൽ പോയിന്‍റ് സ്വന്തമാക്കിയത്.വിജയത്തിനുവേണ്ടി അവസാനംവരെ പോരാടുക എന്നതുതന്നെയാണ് പാലക്കാടിന്‍റെ മന്ത്രം.


പാലക്കാട് ജില്ലയുടെ പോരാട്ടങ്ങൾ വിജയംകണ്ട വർഷംകൂടിയായിരുന്നു ഇത്തവണ. സംസ്ഥാന ശാസ്ത്രോത്സവത്തിലും കായിക മത്സരത്തിലും ഇത്തവണ ഓവറോൾചാമ്പ്യൻഷിപ്പ് പാലക്കാടിനായിരുന്നു. 


മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണത്. നിറപ്പകിട്ടുകുറഞ്ഞ ജീവിതങ്ങൾക്കിടയിൽനിന്നുമാണ് ഭൂരിപക്ഷം കലാകാരൻമാരും പാലക്കാടിനായി കലയുടെ ലോകത്തു വിജയങ്ങൾ വെട്ടിപ്പിടിക്കുന്നത്.

കലയുടെ ദിനരാത്രങ്ങൾക്ക് കൊടിയിറങ്ങി; ശോഭ കെടുത്തിയത് കൊലപാതകം

തറികളുടെയും തിറകളുടെയും നാട് പത്തു വർഷങ്ങൾക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിനു ആതിഥ്യമരുളിയപ്പോൾ ആസ്വാദക ലോകത്തിനു ലഭിച്ചതു കലയുടെ ആറു ദിനരാത്രങ്ങൾ. കലോത്സവം കണ്ണൂരിലായിരിക്കുമെന്നു പ്രഖ്യാപിച്ചതുമുതൽ കുറ്റമറ്റ രീതിയിൽ പരിപാടി നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

സംഘാടനത്തിലെ മികവാണു കണ്ണൂർ കലോത്സവത്തിന്‍റെ വിജയം. ഹരിത പെരുമാറ്റച്ചട്ടത്തിലൂന്നിയുള്ള (ഗ്രീൻ പ്രോട്ടോക്കോൾ) കലോത്സവം എങ്ങനെ നടത്താമെന്നു 57മത് സ്കൂൾ കലോത്സവത്തിലൂടെ കണ്ണൂർ കേരളത്തിനു കാണിച്ചുകൊടുത്തു. വേദികൾക്കു നദികളുടെ പേരുകൾ നൽകിയതും പുതുമയായിരുന്നു. സംസ്ഥാനത്തെ 20 പ്രധാനപ്പെട്ട നദികളുടെ പേരുകളായിരുന്നു വേദികൾക്കു നൽകിയത്. മുഖ്യവേദിയായ പോലീസ് മൈതാനിയിലെ നിള ഉൾപ്പെടെയുള്ള 20 വേദികളിലേക്കും ആദ്യദിവസം മുതൽ അവസാന ദിവസം വരെ കലാസ്വാദകരുടെ ഒഴുക്കായിരുന്നു. ദൃശ്യമാധ്യമങ്ങൾ കലോത്സവം തത്സമയ സംപ്രേഷണം നടത്തിയിരുന്നെങ്കിലും വേദികളിൽനിന്നു നേരിട്ടു പരിപാടികൾ കാണാനായിരുന്നു കണ്ണൂരുകാർക്കു താത്പര്യം.

ഭക്ഷണശാലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ, ഇല എന്നിവയെല്ലാം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു സംഭരിച്ചാണു കലോത്സവ അടുക്കളയിലെത്തിച്ചത്. കുട്ടികളിൽനിന്നും ശേഖരിച്ച പച്ചക്കറികളടക്കമുള്ള വസ്തുക്കൾ കലവറ വണ്ടികളിലൂടെ ശേഖരിച്ചു കലോത്സവ പാചകപ്പുരയിലെത്തിക്കുകയായിരുന്നു. എല്ലാ തരത്തിലും കണ്ണൂരിലെ ജനതയുടെ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്ന കലോത്സവം.

കണ്ണൂർ ജനതയുടെ പങ്കാളിത്തവും ഇടപെടലും മറ്റു ജില്ലക്കാർപോലും പ്രശംസിച്ചു വരുന്നതിനിടെയാണ് ഇടിത്തീപോലെ രാഷ്‌ട്രീയ കൊലപാതകം അരങ്ങേറിയത്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നാടെന്ന കണ്ണൂരിനുള്ള പോരുദോഷം അരക്കിട്ടുറപ്പിക്കുന്നതായിമാറി ധർമടത്തെ ബിജെപി പ്രവർത്തകൻ സന്തോഷിന്‍റെ കൊലപാതകം. കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി നടത്തിയ ഹർത്താൽ കലോത്സവത്തെ ബാധിച്ചില്ലെങ്കിലും പ്രകടനത്തിനിടെയുണ്ടായ സംഘർഷവും പോലീസിന്‍റെ ഗ്രനേഡ് പ്രയോഗവും ഇതരജില്ലക്കാരെ ഭീതിയിലാക്കി. ഇതു കലോത്സവത്തിന്‍റെ ശോഭ കെടുത്തുകതന്നെ ചെയ്തു. കണ്ണൂരിലെ പ്രശ്നങ്ങളേക്കുറിച്ചു കേട്ടുകേൾവി മാത്രമുണ്ടായിരുന്നവർ കലോത്സവത്തിനെത്തി ഇതു നേരിട്ടനുഭവിച്ചു.

ഭയംകാരണം ചിലർ മത്സരങ്ങളിൽ പങ്കെടുക്കാതെ തിരിച്ചുപോകാൻ പോലും ആലോചിച്ചു. പിന്നീടു പൊതുവെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നതാണ് ആശ്വാസം. മത്സരാർഥികളിലുണ്ടായ ഭീതിയും ആശങ്കയും അവരുടെ പ്രകടനങ്ങളിൽ പ്രതിഫലിച്ചെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.


അടുത്ത കലോത്സവം തൃശൂരിൽ

അടുത്ത വർഷത്തെ അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂർ ജില്ലയിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കണ്ണൂരിലെ കലോത്സവ സമാപന ചടങ്ങിൽ നടത്തിയത്. കഴിഞ്ഞ രണ്ടുവർഷവും എറണാകുളത്തുവച്ച് കലോത്സവം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊച്ചി മെട്രോ റെയിൽ നിർമാണത്തിന്‍റെ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാലാണ് രണ്ടുതവണയും എറണാകുളത്തിന് അവസരം നഷ്ടമായത്. വിദ്യാഭ്യാസ മന്ത്രി പ്രതിനിധീകരിക്കുന്ന ജില്ലകൂടിയാണ് അടുത്ത വർഷം കലോത്സവം പ്രഖ്യാപിച്ചിരിക്കുന്ന തൃശൂർ.

നിങ്ങളുടെ കലോത്സവ പടം വിരൽത്തുമ്പിൽ!

കലോത്സവത്തിനു കൊടിയിറങ്ങി. ജീവിതത്തിൽ എന്നും ഒാർമിക്കാനും കാണാനും ഇഷ്ടപ്പെടുന്ന രംഗങ്ങളാണു വേദികളിൽ നിറഞ്ഞാടിയത്. കലോത്സവ നിമിഷങ്ങളിലെ ആ അപൂർവ ചിത്രങ്ങൾ തേടി അലയേണ്ട. ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചിത്രങ്ങൾ ഇപ്പോൾ ഒരു ക്ലിക് അടുത്ത്. വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ദീപിക ഡോട്ട് കോമിൽ കലോത്സവം സ്പെഷൽ പേജ് ‘കലയുടെ പൂമരം’ സന്ദർശിക്കുക. ചിത്രങ്ങൾ ജില്ലതിരിച്ചു സൗജന്യമായി സേവ് ചെയ്തെടുക്കാം. സന്ദർശിക്കുക: http://www.deepika.com/youthfest/youthfestdefault.aspx
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.