സ്കൂട്ടറിൽ നാടുചുറ്റിയ വിദ്യാർഥി പിടിയിൽ
Monday, January 23, 2017 2:59 PM IST
തലയോലപ്പറന്പ്: സ്കൂട്ടറുമായി വീടുവിട്ടിറങ്ങിയ ഇടുക്കി സ്വദേശിയായ ഒന്പതാംക്ലാസ് വിദ്യാർഥിയെ പട്രോളിംഗിനിടെ തലയോലപ്പറന്പ് പോലീസ് പിടികൂടി മാതാപിതാക്കളെ ഏൽപ്പിച്ചു.

ഇന്നലെ പുലർച്ചെ ഒന്നിന് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനു സമീപത്തെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽനിന്നാണു വിദ്യാർഥിയെ പിടികൂടിയത്. പട്രോളിംഗിനിടെ റോഡരികിൽ സ്കൂട്ടറിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു വണ്ടി നിർത്തി എസ്ഐ സിറിയക് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തിയപ്പോഴാണ് കൈയിൽ കരുതിയിരുന്ന ബാഗ് തലയ്ക്കൽ വച്ചു വിദ്യാർഥി ഉറങ്ങുന്നതു ശ്രദ്ധയിൽ പെട്ടത്.

തുടർന്നു വിദ്യാർഥിയെ എഴുന്നേൽപ്പിച്ചു വിശദമായി ചോദ്യംചെയ്തതോടെ വീട്ടുകാർ ടിവി കാണാൻ സമ്മതിക്കാത്തതിനെച്ചൊല്ലി വഴക്കുപറഞ്ഞതിനാൽ പോന്നതാണെന്നും എറണാകുളത്തെത്തി ഏതെങ്കിലും കടയിൽ ജോലിചെയ്തു ജീവിക്കാമെന്ന ഉദ്ദേശത്തോടെയാണു പോന്നതെന്നും വിദ്യാർഥി പറഞ്ഞു.

തുടർന്ന് ഇടുക്കിയിലുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു രക്ഷിതാക്കളെ വിവരമറിയിച്ചു വിളിച്ചുവരുത്തി ഇവരോടൊപ്പം വിദ്യാർഥിയെ പറഞ്ഞുവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.