കശുവണ്ടി കൃഷി കുറഞ്ഞു; വില റിക്കാർഡിലേക്ക്
കശുവണ്ടി കൃഷി കുറഞ്ഞു; വില റിക്കാർഡിലേക്ക്
Monday, January 23, 2017 3:14 PM IST
നിലമ്പൂർ: കശുവണ്ടിക്ക് റിക്കാർഡ് വില. സംസ്ഥാനത്ത് കശുവണ്ടി കൃഷി നാമമാത്രമായതും ആവശ്യം കൂടിയതുമാണ് വിലവർധനവിനു കാരണം. കശുവണ്ടി സീസണ്‍ ആരംഭിച്ചതോടെ കർഷകർ ഈ വർഷം ഏറെ പ്രതീക്ഷയിലാണ്.

കാലാവസ്ഥ അനുകൂലമായതിനു പുറമെ റിക്കാർഡ് വിലയും ലഭിക്കുന്നതാണ് കർഷകർക്ക് ആശ്വാസമാകുന്നത്. തുടക്കത്തിൽ തന്നെ കിലോഗ്രാമിനു 140 രൂപ പ്രകാരമാണ് വ്യാപാരികൾ കർഷകരിൽ നിന്നു കശുവണ്ടി വാങ്ങുന്നത്. 105 രൂപക്ക് മുകളിലേക്ക് വില ഉയരുന്നത് ആദ്യമാണ്. നവംബർ-ഡിസംബർ മാസങ്ങളിലുണ്ടായ തണുപ്പുമൂലം ഈ വർഷം മാവുകളിൽ വലിയ തോതിലുള്ള പൂക്കുലകളാണ് വിരിഞ്ഞത്. വേനൽ മഴ ലഭിച്ചാൽ ഉത്പാദനവും റിക്കാർഡ് കടക്കും. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രധാന വിളവെടുപ്പ്.

ലോകത്തിലെ തന്നെ ഏറ്റവും ഗണുമേൻമയുള്ള കശുവണ്ടിയാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കശുവണ്ടിയും ഗുണമേൻമയിൽ പിന്നിലല്ല. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം വൻതോതിൽ ഓഫറുള്ളതിനാൽ കയറ്റുമതി ഇനത്തിൽ വിദേശ നാണ്യം നേടിത്തരുന്നതിലും ഏറെ പങ്കാണ് കശുവണ്ടിക്കുള്ളത്. സംസ്ഥാനത്ത് പ്രധാനമായും കശുവണ്ടി ഉത്പാദിപ്പിക്കുന്നത് കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണെങ്കിലും ഫാക്ടറികൾ പ്രവർത്തിക്കുന്നത് കൊല്ലം ജില്ലയിലാണ്.


1992നുശേഷം കശുവണ്ടി വില കിലോയ്ക്കു 30 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിൽ നിന്നതോടെ കർഷകർ കശുമാവ് വെട്ടിനീക്കി മറ്റു കൃഷിയിലേക്ക് തിരിയുകയായിരുന്നു. മുമ്പ് ഈ ജില്ലകളിൽനിന്ന് ഓരോ ദിവസവും കൊല്ലത്തെ ഫാക്ടറികളിലേക്ക് ടണ്‍ കണക്കിനു കശുവണ്ടിയാണ് കയറ്റിപ്പോയിരുന്നതെങ്കിൽ നിലവിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ലോഡായി കുറഞ്ഞിരിക്കുകയാണ്.1992ൽ സംസ്ഥാന സർക്കാർ കിലോഗ്രാമിന് 60 രൂപ തറവില നിശ്ചയിച്ച് കശുവണ്ടി സംഭരിച്ചിരുന്നുവെങ്കിലും 1993 മുതൽ സംഭരണം നിർത്തിയതാണ് കർഷകർക്ക് തിരിച്ചടിയായത്.


ഫാക്ടറി ഉടമകളുമായി ചേർന്ന് ഗുണമേൻമ കുറഞ്ഞ ആഫ്രിക്കൻ കശുവണ്ടി വൻതോതിൽ അധികൃതർ ഇറക്കുമതി ചെയതതും സംസ്ഥാനത്തെ കശുവണ്ടി കർഷകരുടെ നടുവൊടിച്ചു.
ഏറെ കയറ്റുമതി സാധ്യതയുള്ളതും മൂന്നാം വർഷം മുതൽ കർഷകനു ആദായം ലഭിക്കുന്നതുമായ കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ കാണിക്കുന്ന അലംഭാവമാണ് കേരളത്തിൽ കശുമാവ് കൃഷി കുറഞ്ഞു വരാൻ കാരണം. ഇതിനാൽ തന്നെ ഭൂരിപക്ഷം ദിവസവും കൊല്ലം ജില്ലയിലെ കശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുകയാണ്. വരും ദിവസങ്ങളിൽ വിലയിൽ വൻതോതിൽ കുതിപ്പുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.