എസ്എഫ്ഐ നിലപാട് വെല്ലുവിളി: ഹൈബി ഈഡൻ
എസ്എഫ്ഐ നിലപാട് വെല്ലുവിളി: ഹൈബി ഈഡൻ
Monday, January 23, 2017 3:39 PM IST
കൊച്ചി: മഹരാജാസ് കോളജിൽ പ്രിൻസിപ്പലിനെ കയറ്റാതിരുന്ന എസ്എഫ്ഐ പ്രവർത്തകരുടെ നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹൈബി ഈഡൻ എംഎൽഎ. കോളജിൽ കുട്ടികൾക്കു പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ അപമാനകരമായ അന്തരീക്ഷമാണ് മഹാരാജാസിൽ ഉണ്ടായിരിക്കുന്നത്.

സർക്കാരിന്‍റെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തിലുള്ളത്. മഹാരാജാസ് സംഭവങ്ങളിൽ പോലീസ് നിഷ്ക്രിയ നിലപാടാണ് സ്വീകരിക്കുന്നത്. അക്രമവും പൊതുമുതൽ നശിപ്പിക്കലും നടക്കുന്പോൾ പോലീസ് കാഴ്ചക്കാരായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാജാസിലെ പ്രശ്നങ്ങളിൽ ഇടപെടാനും സാമൂഹ്യവിരുദ്ധരെ അറസ്റ്റുചെയ്യാനും പോലീസ് തയാറാകണം. ‌

ഒരുകാലത്ത് ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നു മാഫിയ പ്രവർത്തനങ്ങൾ എന്നാൽ ഇപ്പോഴതു കോളജ് തലത്തിലേക്ക് എത്തിയിരിക്കുന്നു. ഇതിൽ വിദ്യാർഥി സംഘടനയായ എസ്എഫ് ഐക്ക് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്‍റെ നടപടികൾ ചില പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ്.


പ്രിൻസിപ്പലിനു കോളജിൽ കയറാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. പ്രിൻസിപ്പൽ താൻ അക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക അധികൃതരോട് പങ്കുവച്ചിട്ടു പോലും ജില്ലാ ഭരണകൂടം ക്രിയാത്മകമായി ഇടപെടാത്തത് സംശയാസ്പദമാണ്. കേവലം ആറ് അധ്യാപകരുടെയും അരാജകവാദികളായ ഒരു കൂട്ടം എസ്എഫ്ഐക്കാരുടെയും ഗുണ്ടായിസമാണ് മഹാരാജാസിൽ നടക്കുന്നത്. ഇത് അനുവദിക്കാനാവില്ല. രാജ്യമെങ്ങും അസഹിഷ്ണുതയും അക്രമവും നടക്കുന്പോൾ പ്രതികരിക്കുന്ന ഇടതുപക്ഷ സാംസ്ക്കാരിക പ്രവർത്തകർ ദളിത് വിഭാഗത്തിൽപ്പെടുന്ന വനിത എന്ന പരിഗണ പോലും മഹാരാജാസിലെ പ്രിൻസിപ്പലിന് നൽകാത്തത് പ്രതിഷേധാർഹമാണ്. വിഷയത്തിൽ സിപിഎം പുലർത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. 27ന് മഹാരാജാസിന് മുന്പിൽ പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കോളജ് സംരക്ഷണ സദസ് സംഘടിപ്പിക്കുന്നതിനു തീരുമാനമായിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.