ഭാരത് എർത്ത് മൂവേഴ്സ് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം: വി.എസ്
ഭാരത് എർത്ത് മൂവേഴ്സ്  സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണം: വി.എസ്
Monday, January 23, 2017 3:39 PM IST
തിരുവനന്തപുരം : പ്രതിരോധമന്ത്രാലയത്തിന്‍റെ കീഴിലുള്ള പാലക്കാട് കഞ്ചിക്കോട്ടേ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

സ്ഥാപനത്തിന്‍റെ നിലവിലുള്ള 54 ശതമാനം ഓഹരികളിൽ നിന്നു 26 ശതമാനം വിറ്റഴിക്കാനാണു കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അഞ്ചു പതിറ്റാണ്ടിലേറെ ചരിത്രമുള്ള ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിനകം ഇന്ത്യൻ ആർമിക്കു വേണ്ടി ഏകദേശം 7000 ട്രക്കുകളും റെയിൽവേയ്ക്കു വേണ്ടി ഏകദേശം 20000 റെയിൽവേ കോച്ചുകളും ഏകദേശം 1000 മെട്രോ കോച്ചുകളും നിർമിച്ചു നൽകിയിട്ടുണ്ട്.


ഇതുകൂടാതെ ഏകദേശം 5000 എർത്ത് മൂവേഴ്സ് ഉൽപ്പന്നങ്ങളും നിർമിച്ചിട്ടുള്ള അഭിമാന സ്ഥാപനമാണു ബിഇഎംഎൽ. ഇത്തരം ഒരു സ്ഥാപനം രാജ്യസുരക്ഷ പോലും മാനിക്കാതെ വൻകിട കോർപറേറ്റുകൾക്കു വിറ്റുതുലയ്ക്കാനാണു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. റിലയൻസ് മഹാരാഷ് ട്രയിൽ ആരംഭിയ്ക്കുന്ന ഡിഫൻസ് പാർക്കിനെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.