സോഫ്റ്റ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: ഗതാഗത മന്ത്രി
സോഫ്റ്റ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: ഗതാഗത മന്ത്രി
Monday, January 23, 2017 3:48 PM IST
തിരുവനന്തപുരം: റോഡപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് പൊതുജനത്തെ സജ്ജരാക്കുന്നതിനുള്ള സേവ് ഒൗവർ ഫെലോ ട്രാവലർ(സോഫ്റ്റ്) പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ.

എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒരുവർഷത്തിനകം ഇതിനായി പരിപാടികൾ ആവിഷ്കരിക്കും. നിരത്തുകൾ അപകടരഹിതമാക്കാൻ നടപ്പാക്കിവരുന്ന ശുഭയാത്രയുടെ കീഴിൽ വിഭാവനം ചെയ്യപ്പെട്ട സോഫ്റ്റ് പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ടാഗോർ തിയറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയത്തിൽ ട്രാഫിക് ബോധവത്കരണത്തിനായുള്ള സ്മാർട്ട് ട്രാഫിക് ക്ളാസ് റൂം ആരംഭിക്കും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനു മാതൃകാപരമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും സോഫ്റ്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മികച്ച വോളണ്ടിയർക്കും പുരസ്കാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജീവിതമെന്ന മഹാസത്യത്തിന് റീസെറ്റ് ബട്ടണുകളില്ല എന്നോർക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡർ കൂടിയായ നടൻ മോഹൻലാൽ പറഞ്ഞു. ആയുർദൈർഘ്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും കണക്കുകളിൽ ഏറെ മുന്നിലുള്ള കേരളത്തിൽ ഒരുപക്ഷേ റോഡപകടങ്ങളാവും ഏറ്റവുമധികം മരണകാരണമാവുന്നതെന്നും ഇതിനെതിരെയുള്ള ബോധവത്കരണം പോലീസിന്‍റെ മാത്രം ചുമതലയാവരുതെന്നും അദ്ദേഹം പറഞ്ഞു.


പദ്ധതിയുടെ കീഴിലുള്ള വോളണ്ടിയർമാർക്കുള്ള ബാഡ്ജ് വിതരണത്തിന്‍റെ ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു. പദ്ധതിയുടെ പ്രചരണാർത്ഥം തയാറാക്കിയ ലഘുചിത്രത്തിന്‍റെ സി.ഡി മന്ത്രി എ.കെ.ശശീന്ദ്രൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നൽകി പ്രകാശനം ചെയ്തു.

വിനോദത്തിലൂടെ ഗതാഗത നിയമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ത്രീ-ഡി അനിമേറ്റഡ് വീഡിയോ ഗെയിം മേയർ വി.കെ. പ്രശാന്തും കുട്ടികൾക്കായി തയാറാക്കിയ ആക്ടിവിറ്റി ബുക്ക് എഡിജിപി ബി. സന്ധ്യ നാട്പാക് ഡയറക്ടർ ഡോ.ബി.ജി. ശ്രീദേവിക്ക് കൈമാറിയും പ്രകാശനം ചെയ്തു.

സ്മാർട്ട് ക്ളാസ് റൂമിന്‍റെ താക്കോൽ ദാന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനു കൈമാറി. ശുഭയാത്ര പദ്ധതിയുടെ വിജയത്തിനായി മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയും പോലീസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. കെ. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ.കെ. മാർത്താണ്ഡൻ പിള്ള, ട്രാഫിക് ഐജി മനോജ് ഏബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. രാവിലെ പട്ടം ഗേൾസ് സ്കൂളിൽ സ്മാർട്ട് ട്രാഫിക് ക്ലാസ് റൂമിന്‍റെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു. ട്രാഫിക് ഐജി മനോജ് ഏബ്രഹാം, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.