കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് : അന്വേഷണം പൂർത്തിയാക്കാതെ അന്തിമ റിപ്പോർട്ട് നൽകിയെന്നു വിജിലൻസ് എസ്പി
കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് : അന്വേഷണം പൂർത്തിയാക്കാതെ അന്തിമ റിപ്പോർട്ട് നൽകിയെന്നു വിജിലൻസ് എസ്പി
Tuesday, January 24, 2017 4:21 PM IST
കൊച്ചി: മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിന്‍റെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി സമയപരിധി നിശ്ചയിച്ചിരുന്നതിനാൽ അന്വേഷണം പൂർത്തിയാക്കാതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്ന് വിജിലൻസ് എസ്പി ആർ സുകേശൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

തെളിവുകളുടെ ശാസ്ത്രീയ പരിശോധനയെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായവും ലഭ്യമാക്കിയില്ല. ഇതിനാലാണ് വീണ്ടും തുടരന്വേഷണം വേണ്ടി വന്നതെന്ന് സുകേശൻ നൽകിയ സ്റ്റേറ്റ്മെന്‍റിൽ പറയുന്നു.

ബാർ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ കെ.എം. മാണി നൽകിയ ഹർജിയിൽ രണ്ടാമതും അന്വേഷിക്കേണ്ട സാഹചര്യവും തെളിവുകളും വ്യക്തമാക്കാൻ ഹൈക്കോടതി ജനുവരി 13ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സുകേശൻ സ്റ്റേറ്റ്മെന്‍റ് നൽകിയത്. തിരുവനന്തപുരം വിജിലൻസ് കോടതി 2016 ഓഗസ്റ്റ് 27ന് തുടരന്വേഷണം നടത്താൻ ഉത്തരവിട്ടശേഷം വിജിലൻസ് ഡിവൈഎസ്പി നജ്മുൽ ഹസനാണ് അന്വേഷണച്ചുമതല.


കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷന്‍റെ അക്കൗണ്ട്സ് രേഖകൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്കും അസോസിയേഷൻ ഭാരവാഹികളുടെ സംഭാഷണങ്ങളടങ്ങിയ ഒരു ഫോണും മെമ്മറി കാർഡും പിടിച്ചെടുത്തിട്ടുണ്ട്. ഇതു പരിശോധനയ്ക്കായി ഫോറൻസിക് ലാബിൽ നൽകിയിട്ടുണ്ടെങ്കിലും ഇനിയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

അസോസോസിയേഷൻ ഭാരവാഹികളുടെ ഫോണ്‍ കോൾ രേഖകൾ പരിശോധിക്കാൻ ഹൈ ടെക് സെല്ലിന് അപേക്ഷ നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത തെളിവുകളിൽ കൂടുതൽ ശാസ്ത്രീയ പരിശോധന വേണ്ടി വന്നാൽ അഹമ്മദാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് അയയ്ക്കേണ്ടി വരുമെന്നും സ്റ്റേറ്റ്മെന്‍റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.