14 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
14 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
Tuesday, January 24, 2017 4:21 PM IST
ചങ്ങനാശേരി: 14 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ ഷാഡോ പോലീസ് ചങ്ങനാശേരിയിൽ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി പണ്ടാരപ്പറന്പിൽ ഈസാ(40), ഈരാറ്റുപേട്ട നടക്കൽവേലിയിൽ ഷിയാസ് (31) എന്നിവരെയാണ് അറ്റസ്റ്റ് ചെയ്തത്.

ഇവരുടെ കൈയിൽ നിന്നും 22 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 33,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി വി.അജിത്, സിഐ ബിനു വർഗീസ്, എസ്ഐ സിബി തോമസ്, ഷാഡോ അംഗങ്ങളായ എസ്ഐ കെ.കെ.റെജി, ആന്‍റണി സെബാസ്റ്റ്യൻ, കെ.ജെ. റെജിമോൻ, പ്രദീപ് രാജ്, പ്രകാശ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പുകയില ഉല്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന ഇവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ഓൾട്ടോ കാറുകളും പോലീസ് പിടിച്ചെടുത്തു.

കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞനാലുവർഷമായി ബാംന്തൂരിൽ നിന്നും ട്രെയിൻമാർഗം വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കെണ്ടുവന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വില്പന നടത്തുന്നവരാണ് ഈസായും ഷിയാസും.


ആഴ്ചയിൽ മൂന്നുപ്രാവശ്യം ട്രെയിനിൽ പാർസൽ ബുക്കിംഗ് നടത്തിയാണ് ഇവർ പുകയില ഉല്പന്നങ്ങൾ വൻതോതിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിരുന്നത്. തുടർന്ന് ഇവരുടെ ഓൾട്ടോ കാറുകളിൽ പ്രത്യേകം സജ്ജമാക്കിയ ഉറകളിൽ ഒളിപ്പിച്ച് ഈരാറ്റുപേട്ടയിലുള്ള രഹസ്യ സങ്കേതത്തിൽ എത്തിക്കും. ഇതിനുശേഷം കാറുകളിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് വ്യാപാരികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ഷാഡോ പോലീസ്് ‌സംഘത്തിൽപ്പെട്ടയാൾ ചങ്ങനാശേരിയിലുള്ള ഹാരീസ് എന്നവ്യാപാരിയാണെന്ന വ്യാജേന മൊബൈൽ ഫോണിൽ വിളിച്ച് വൻതോതിൽ പുകയില ഉത്പന്നങ്ങൾ വേണമെന്ന് ധരിപ്പിച്ചാണ് സംഘത്തെ വലയിൽ വീഴ്ത്തിയത്. ഒരുമാസത്തോളമായി നടത്തിയ പരിശ്രമത്തിലാണ് ഈസായേയും ഷിയാസിനേയും തന്ത്രപൂർവം കുടുക്കിയത്. സാധനവുമായി രണ്ടുകാറുകളിലായി ചങ്ങനാശേരി മാർക്കറ്റിലെത്തിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.

ഈരാറ്റുപേട്ടയിലെ ഇവരുടെ ഗോഡൗണിൽ നിന്നുമാണ് മൂവായിരം പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. അതിനാൽ ഈരാറ്റുപേട്ട പോലീസും ഒരു കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.