പാറ്റൂർ ഭൂമി ഇടപാട് കേസിൽ വിജിലൻസിനു രൂക്ഷ വിമർശനം
Tuesday, January 24, 2017 4:31 PM IST
തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാട് കേസിൽ വിജിലൻസിനു കോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ ഭൂമി കൈയേറിയതിന് വേണ്ടത്ര തെളിവ് പ്രഥമദൃഷ്ട്യായുണ്ടായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത നടപടിയെയാണ് കോടതി വിമർശിച്ചത്. അന്വേഷണ ഫയലുകൾ ലോകായുക്തയുടെ പരിഗണനയിലാണെന്ന വിജിലൻസ് വിശദീകരണം കോടതി നിരാകരിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് കേസെടുക്കാൻ അഡ്വക്കറ്റ് ജനറലും ലീഗൽ അഡ്വൈസർമാരും നിയമോപദേശം നൽകിയിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിയമനടപടി വൈകിപ്പിക്കിരുതെന്നും കോടതി പറഞ്ഞു.

പാറ്റൂർ ഭൂമി കൈയേറ്റത്തിന് വഴിവിട്ട് ഒത്താശ ചെയ്തതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം. കൂടുതൽ രേഖകളും തെളിവുകളും ഉണ്ടെങ്കിൽ ഹാജരാക്കാനും വി.എസിന് കോടതി അനുമതി നൽകി.

ഫെബ്രുവരി രണ്ടിന് കേസിൽ കൂടുതൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ആ സമയത്തിനുളളിൽ ത്വരിതാന്വേഷണ റിപ്പോർട്ട് ഫയൽ ചെയുമെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രിക്ക് പുറമെ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, റവന്യു അഡീഷണൽ സെക്രട്ടറി ടി.കെ.വിജയകുമാർ, ജല അഥോറിറ്റി മുൻ എം.ഡി അശോക് കുമാർ സിംഗ്, അവരുതി മാൾ മാനേജ്മെന്‍റ് കംമ്പനി ലിമിറ്റഡ് എം.ഡി ജയേഷ്, ആർടെക്ക് റിയൽട്ടേർസ് ലിമിറ്റഡ് എം.ഡി ടി.എസ്.അശോക് എന്നിവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. സർക്കാർ പുറമ്പോക്ക് ഭൂമി അന്യാധീനമായി കൈവശപ്പെടുത്തുന്നതിന് സ്വകാര്യ കമ്പനിയെ ഉമ്മൻചാണ്ടി ഉൾപ്പടെയുളളവർ വഴിവിട്ട് സഹായിച്ചതിന്‍റെ രേഖകൾ ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

50 വർഷം സ്ഥാപിച്ച പൈപ്പുകൾ സ്ഥിതി ചെയ്യുന്ന പുറമ്പോക്ക് ഭൂമി കൈയേറിയതിന് സ്വകാര്യ കമ്പനിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന വിജിലൻസ് വകുപ്പിന്‍റെ ശിപാർശ അട്ടിമറിച്ചാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചത്. ഈ തീരുമാനം കൈകൊളളുന്നതിന് മുമ്പ് ജല അതോറിറ്റിയുടെ അഭിപ്രായം ആരാഞ്ഞില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. അവരുതി മാൾ മാനേജ്മെന്‍റ് കമ്പനി ഫോർട്ട് സബ് രജിസ്റ്റാർ ഓഫീസ് മുഖേന രജിസ്റ്റർ ചെയ്ത വിലയാധാരത്തിൽ 17 സെന്‍റ് പുറമ്പോക്ക് ഭൂമി അനധികൃതമായി ഉൾപ്പെടുത്തിയതായി അക്കൗണ്ടന്‍റ് ജനറൽ ഓഫീസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു, ഇതേത്തുടർന്ന് റവന്യു വകുപ്പിനെ ഇവർ രേഖാമൂലം അറിയിക്കുകയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിടുകയും ചെയ്തു.


എന്നാൽ ഈ സമയം ഫയലുകൾ കൈകാര്യം ചെയ്തിരുന്ന റവന്യു അണ്ടർ സെക്രട്ടറി ടി.കെ.വിജയകുമാർ മനഃപൂർവം കാലതാമസം വരുത്തിയതായും ഹർജിയിൽ ആരോപിക്കുന്നു. വിവാദ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടു മെമ്മോ നൽകണമെന്ന നിർദേശം പാലിക്കാത്തതിലൂടെ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് വിജയകുമാർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം, പിന്നീട് 2013ൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ ഭൂമി സ്വകാര്യ കമ്പനി കൈയേറിയതായി കണ്ടെത്തുകയും സ്വകാര്യ കമ്പനിക്കെതിരേ ക്രിമിനൽ കേസ് ശിപാർശ ചെയ്യുകയും ചെയ്തു. തുടർന്ന് സ്വകാര്യ നിർമാണ കന്പനിയുടെ എംഡി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതേത്തുടർന്ന് ജലവകുപ്പിനു കീഴിലെ ഫയലുകൾ മുൻ മുഖ്യമന്ത്രി വിളിച്ചുവരുത്തി. പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്ന സ്വകാര്യ കമ്പനിയുടെ ആവശ്യം ജല വകുപ്പും വകുപ്പ് മന്ത്രിയും നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് മുൻ മുഖ്യമന്ത്രി ഫയൽ വിളിപ്പിച്ചതെന്നും ഹർജിയിൽ പറയുന്നു.

മുൻ മുഖ്യമന്ത്രി റവന്യു സെക്രട്ടറിയോടു സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ലാൻഡ് റവന്യു കമ്മീഷണറും കൈയേറ്റം നടന്നതായി റിപ്പോർട്ട് നൽകിയപ്പോൾ അന്നത്തെ ജില്ലാ കളക്ടർ മാത്രം പുറമ്പോക്ക് ഭൂമി കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടറുടെ ഈ റിപ്പോർട്ടിൻ മേൽ വിജിലൻസ് വകുപ്പിന്‍റെ അഭിപ്രായം തേടണമെന്ന് റവന്യു വകുപ്പ് ശിപാർശ ചെയ്തു. ‌‌

എന്നാൽ ഈ ശിപാർശ തളളിയ മുൻ മുഖ്യമന്ത്രി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഹർജിയിൽ ആരോപിക്കുന്നു. പിന്നീട് മുൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സ്ഥലം സന്ദർശിച്ച ഇ.കെ. ഭരത് ഭൂഷണ്‍ പൈപ്പ് ലൈൻ കടന്നുപോകുന്നത് പുറമ്പോക്ക് ഭൂമിയിലൂടെയല്ലെന്നു ചൂണ്ടിക്കാട്ടി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ നിർദേശിച്ചു. ഈ നിർദേശം മുൻ മുഖ്യമന്ത്രി അതേ ദിവസം തന്നെ അംഗീകരിച്ചതിന്‍റെ രേഖകളും വി.എസ്. അച്യുതാനന്ദൻ ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.