ഇഎസ്എ വിഷയം: സർക്കാർ നിലപാടിൽ വ്യക്തത വരുത്തണം- ഹൈറേഞ്ച് സംരക്ഷണ സമിതി
Tuesday, January 24, 2017 4:31 PM IST
ഇടുക്കി: ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാടിൽ വ്യക്തത വരുത്തണമെന്നും അക്കാര്യങ്ങൾ രേഖാമൂലം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണമായി ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്നതാണു പ്രദേശവാസികളുടെ വ്യക്തമായ നിലപാട്. ഇതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. പ്രസ്താവനകളിൽ ഇതിനോടു യോജിപ്പ് പ്രകടപ്പിക്കുന്നുണ്ടെങ്കിലും നയപരമായ തീരുമാനമോ അതിന്‍റെ അടിസ്ഥാനത്തിലുള്ള രേഖകളോ ഉണ്ടായിട്ടില്ല എന്നത് ആശങ്കയോടെയാണ് കാണുന്നത്. ഇതിനിടയിൽ കൂട്ടിക്കലിലെ ഒരു പാറമടയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നിലപാടിനെക്കുറിച്ച് വന്ന വാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്.

കരട് വിജ്ഞാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനുവേണ്ടി ജൈവ വൈവിധ്യ ബോർഡ് നൽകിയ ശിപാർശകളിൽ പിഴവുണ്ടായി. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണമായി ഇഎസ്എയിൽ നിന്ന് ഒഴിവാക്കാനുള്ള രേഖകൾ നൽകിയിട്ടില്ല. ഇക്കാര്യത്തിലാണു പുതിയ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത്. ഇഎസ്എയിൽ എന്തു നിയന്ത്രണം വേണം എന്നതു സംബന്ധിച്ച് സർക്കാരിന് തീരുമാനിക്കാം.


എന്നാൽ, അതിനു മുൻപ് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയിൽനിന്ന് ഒഴിവായി എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്‍റെ കടമയാണ്.
മാർച്ച് നാലിനു കരട് വിജ്ഞാപനത്തിന്‍റെ കാലാവധി തീരുമെന്നതിനാൽ അടിയന്തിരമായി സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, നേതാക്കളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസറി, കെ.കെ. ദേവസ്യ, സെക്രട്ടറി ജോസഫ് കുഴിപ്പിള്ളിൽ എന്നിവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.