തിരുവിതാംകൂ ർ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രഗത്ഭ രാഷ്ട്രതന്ത്രജ്ഞൻ, ക്രൈസ്തവ- ഈഴവ- മുസ്ലിം സമുദായങ്ങളുടെ അന്നത്തെ രാഷ്ട്രീയ മുന്നേറ്റത്തിന് അസ്തിവാരമിട്ട രാഷ്ട്രീയാചാര്യൻ, റവന്യൂ- ദേവസ്വം വിഭജന പ്രക്ഷോഭം, പൗരസമത്വവാദ പ്രക്ഷോഭം, നിവർത്തന പ്രക്ഷോഭം, ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനു നാന്ദി കുറിച്ച സംയുക്ത പ്രക്ഷോഭം എന്നിവയ്ക്കു നേതൃത്വം നൽകിയ ധിഷണാശാലിയായ ധീരനേതാവ്, നിവർത്തന പ്രക്ഷോഭത്തിന്റെ ഉപജ്ഞാതാവ്, ലക്ഷ്യം പ്രാപിച്ചതിനെ തുടർന്നു ചില സ്ഥാപിത താത്പര്യകേന്ദ്രങ്ങളുടെ കേന്ദ്രീകൃത പ്രവർത്തന ഫലമായി നേട്ടങ്ങളുടെ ഫലാസ്വാദനവേളയിൽ പുറംതള്ളപ്പെട്ടവൻ, മുതലെടുപ്പിന്റെ കാര്യത്തിൽ മാത്രം പിന്നിലായിരുന്ന ആദർശപുരുഷൻ-അദ്ദേഹം നടത്തിയിട്ടുള്ള സേവനങ്ങൾ കൃതജ്ഞതാപൂർവമല്ലാതെ സ്മരിക്കാൻ അദ്ദേഹത്തിന്റെ ശത്രുക്കൾക്കുപോലും സാധ്യമല്ല. മുൻ പത്രാ ധിപർ കൂടി യായ എൻ.വി. ജോസഫ് ദിവംഗതനായപ്പോൾ ദീപിക എഴുതിയ മുഖപ്രസംഗത്തിലെ ഏതാനും ഭാഗങ്ങളാണു മുകളിൽ ചേർത്തിരിക്കുന്നത്.
നടുവത്തുശേരി കുടുംബത്തിൽ 1895ൽ ജനിച്ച ജോസഫ് തൃശിനാപ്പിള്ളി കോളജിൽനിന്ന് ഡിഗ്രിയും തിരുവനന്തപുരം ലോ കോളജിൽനിന്നു നിയമബിരുദവും നേടി. പോലീസ് ഇൻസ് പെക്ടറായി ജോലിയിൽ പ്രവേശിച്ച ജോസഫ് ആ ജോലി രാജിവച്ച് അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു.ആലുവ മുനിസിപ്പൽ ചെയർമാനായും തിരുവിതാംകൂർ നിയമസഭാംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പത്തിൽതന്നെ സമർഥനായ അഭിഭാഷകനും ജനപ്രതിനിധിയും എന്നുള്ള ഖ്യാതി സന്പാദിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പറവൂരിൽ അഭിഭാഷക വൃത്തിയാരംഭിച്ച ജോസഫ് പിന്നീടു കോട്ടയത്തേക്കുമാറി.
കെ.എൻ. ഡാനിയേലിന്റെ പാപ്പായുടെ ആധിപത്യം സംബന്ധിച്ച് വാദപ്രതിവാദം നടന്നു കൊണ്ടിരുന്ന സന്ദർഭമായിരുന്നു അത്. ഡാനിയേലിന്റെ വാദമുഖങ്ങളെ എതിർത്തുകൊണ്ട് അദ്ദേഹം പ്രസിദ്ധം ചെയ്ത ലഘുലേഖ അദ്ദേഹത്തിന്റെ സഭാ ചരിത്രവിജ്ഞാനത്തിനും നിയമപാണ്ഡിത്യത്തിനും മതിയായ തെളിവായിരുന്നു. ഐസി-ഡാനിയേൽ കേസിൽ കത്തോലിക്കാ പക്ഷത്തിന്റെ പ്രമുഖനായ ഒരു അഭിഭാഷകനായിരുന്നു എൻ.വി.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമനിർമാണ സഭ ഏർപ്പെടുത്തിയത് തിരുവിതാംകൂറിലായിരുന്നു. ആ നിയമസഭയിൽ എല്ലാ ജാതി-മത വിഭാങ്ങൾക്കും തുല്യപ്രാതിനിധ്യം ലഭിച്ചിരുന്നില്ല.
1920 -ലെ ചരിത്രപ്രസിദ്ധമായ നിയമസഭാ പരിഷ് കാരത്തെ തുടർന്നു നടന്ന നാലു തെരഞ്ഞെടുപ്പുകളിലും ബ്രാഹ്മണർക്കും നായന്മാർക്കും മാത്രമായിരുന്നു പ്രാതിനിധ്യം ലഭിച്ചിരുന്നത്. ഈഴവ-ക്രൈസ് തവ-മുസ്ലിം സമുദായങ്ങൾക്കു ശരിയായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. ആ അനീതി അവസാനിപ്പിക്കണമെന്നും എല്ലാ സമുദായങ്ങൾക്കും ജനസംഖ്യാനു പാതികമായ പ്രാതിനിധ്യം ലഭിക്കത്തവിധത്തിൽ വേണ്ട പരിഷ് കാരങ്ങൾ ഏർപ്പെടുത്തണമെന്നും കാണിച്ച് തിരുവിതാംകൂർ സംസ്ഥാനിക കോൺഗ്രസ് മഹാരാജാവിന് ഒരു നിവേദനം സമർപ്പിച്ചു. എൻ.വി. ജോസഫ്, എ.ജെ. ജോൺ, എ.സി. കുര്യാക്കോസ്, ജോസഫ് ചാഴികാടൻ, ഇ.പി. വർഗീസ് എന്നിവർ ചേർന്നാണ് ആ നിവേദനം സമർപ്പിച്ചത്.
1932 ഒക്ടോബർ 15-ന് സമർപ്പിച്ച ഈ മെമ്മോറാണ്ടം കൊണ്ട് ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ ഈഴവ, മുസ്ലിം, ക്രൈസ്തവ പ്രതിനിധികളുടെ ഒരു യോഗം തിരുവനന്തപുരത്ത് ചേർന്ന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ സമുദായങ്ങൾക്കും ലഭിക്കാനുതകും വിധത്തിൽ നിയമസഭാ പരിഷ്കരണം നടത്തണമെന്നും അല്ലെങ്കിൽ തെരഞ്ഞെടുപ്പുകളിൽനിന്ന വിട്ടുനിൽക്കുന്നതാണെന്നും മഹാരാജാവിനെ അറിയിച്ചു. നിവേദനത്തിനു ഫലമുണ്ടായില്ല.
ഈ മൂന്നു സമുദായങ്ങൾ ചേർന്ന് സംയുക്ത രാഷ്ട്രീയ കോൺഗ്രസ് രൂപവത്കരിക്കുകയും അതിന്റെ നേതൃത്വത്തിൽ നിവർത്തന പ്രക്ഷോഭം-(തെരഞ്ഞെടുപ്പുകളിൽനിന്നു വിട്ടുനിൽക്കുക) ആരംഭിക്കുകയും ചെയ്തു. 1933 ൽ ആരംഭിച്ച പ്രക്ഷോഭണം 1937 ൽ വിജയം വരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിവർത്തന സമുദായങ്ങൾക്കു നിയമസഭയിൽ ഭൂരിപക്ഷം കിട്ടി.
പ്രക്ഷോഭണ നേതൃത്വം ഏറ്റെടുത്ത എൻ.വിക്കു കോടതിയിൽ പോകാനോ വക്കീൽ പണി തുടരാനോ സാധിച്ചില്ല. തന്മൂലം സാന്പത്തികമായി തകർന്നു. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച എൻ.വിയായിരുന്നു സഭാനേതാവായും ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. ടി.എം. വർഗീസിനെ ആ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്പോഴും എൻ.വിയെ ഡെപ്യൂട്ടി സ്പീക്കർ ആക്കാൻ ഒരു വിഭാഗം ആളുകൾ തയാറായില്ല. ദുഃഖിതനായ എൻ.വി. സംയു ക്ത രാഷ്ട്രീയ സഭയിൽനിന്നു രാജിവച്ച് സ്വതന്ത്രനായി നിയമസഭയിൽ തുടർന്നു.
ജസ്റ്റീസ് എന്ന പത്രം തിരുവനന്തപുരത്തുനിന്ന് എൻ.വി. ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ആസാം ലേബർ ഫോഴ്സിന്റെ വെൽഫെയർ ഓഫീസറായി എൻ.വിയെ ഇന്ത്യാ ഗവൺമെന്റ് നിയമിച്ചു. ആ ജോലിയിൽനിന്നു പിരിഞ്ഞതിനുശേഷം അഭിഭാഷക വൃത്തിയിൽ ഏർപ്പെട്ടു. തുടർന്ന് ദീപിക ദിനപത്രത്തിന്റെ പത്രാ ധിപരായി സേവനം അനുഷ്ഠിച്ചു. 1951 മുതൽ 58 വരെയാണ് മു ഖ പ്രസംഗരചയിതാവായും എ ഡിറ്ററായും അദ്ദേഹം ദീപിക യിൽ സേവനമനുഷ്ഠി ച്ചത്. തുടർന്ന് ആലുവയിൽ താമസിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭണ ചരിത്രത്തിന്റെ ഒന്നാം ഭാഗം എഴുതി.
1967 ഫെബ്രുവരി 18-ന് എൻ.വി.അന്തരിച്ചു.മോൺ. ജേക്കബ് നടുവത്തുശേരി
എൻ.വിയുടെ ജ്യേഷ്ഠ സ ഹോദരൻ മോൺ. ജേക്കബ് നടുവത്തുശേരി പ്രമുഖനായ ധ്യാനഗുരു, കേരളത്തിലെ ആദ്യത്തെ കഥാമാസികയുടെ സ്ഥാപകൻ, വിമർശന സാഹിത്യത്തിന് വിലപ്പെട്ട സംഭാവന നൽകിയ ഭാഷാസ്നേഹി, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, വേദശാസ്ത്രപണ്ഡിതൻ, പ്രഭാഷകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രകീർത്തിതനാണ്. 1893 ജൂൺ 22-ന് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം കാൽഡി പേപ്പൽ സെമിനാരിയിൽനിന്നു വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി 1919 ഡിസംബർ 18-ന് വൈദികപട്ടം സ്വീകരിച്ചു. പെറ്റി സെമിനാരി റെക്ടർ സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഔദ്യോഗിക ജോലി ആരംഭിച്ചു. നിരവധി ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചു.
1925ൽ കേരളത്തിലെ ആദ്യത്തെ കഥാമാസികയായ കഥാചന്ദ്രിക അദ്ദേഹം ആരംഭിച്ചു.
1927ൽ സത്യദീപം പത്രാധിപരായി. മതസംബന്ധമായി കേരളത്തിൽ ആരംഭിച്ച ആദ്യത്തെ വാരികയാണു സത്യദീപം. ഏതാണ്ടു നാലു ദശാബ്ദക്കാലം സത്യദീപത്തിന്റെ പത്രാധിപരായി സേവനം അനുഷ്ഠിച്ച ജേക്കബ് അച്ചൻ അക്കാലമത്രയും അതിന്റെ മുഖപ്രസംഗങ്ങൾ എഴുതുകയും അതിലെ വിമർശന പംക്തി കൈകാര്യം ചെയ്യുകയും ചെയ്തു. പാപ്പായുടെ ആധിപത്യ ത്തെ ചോദ്യം ചെയ്തുകൊണ്ട് കെ.എൽ. ഡാനിയേൽ എഴുതിയ ലേഖനങ്ങളെ വിമർശിച്ചുകൊണ്ട് നടുവത്തുശേരി എഴുതിയ ലേഖനങ്ങൾ വഴിയാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യവും സഭാവിജ്ഞാനീയവും വിവാദ വൈദഗ് ധ്യവും ലോകം മനസിലാക്കുന്നത്. ഐസി. ഡാനിയേൽ കേസിൽ സാക്ഷിയായി വിസ്തരിക്ക പ്പെട്ടു. ഫാ. ജേക്കബ് നടുവത്തുശേരി ചൂണ്ടിക്കാണിച്ച വാദമുഖങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കേസിന്റെ വിധി തീർപ്പുണ്ടായത്. ഈ വിഷയം സംബന്ധിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ മലയാളത്തിലെ വിമർശന സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്.
നടുവത്തുശേരിയച്ചന്റെ ബഹുമുഖ സേവനങ്ങളെ ആദരിച്ച് 11-ാം പീയൂസ് മാർപാപ്പ 1936-ൽ മോൺസിഞ്ഞോർ സ്ഥാനം നൽകി. 1967 ജൂലൈ 30-ന് ആ മഹാപ്രതിഭ അന്തരിച്ചു.
< B>ജോൺ കച്ചിറമറ്റം< /B>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.