എംജിയിൽ പരീക്ഷയും ഫലവും വൈകില്ല; ചോദ്യപേപ്പർ ഒാൺലൈനിൽ വരും
Friday, February 17, 2017 4:06 PM IST
കോട്ടയം: എംജി സർവകലാശാലാ പരിക്ഷകളിൽ ഓട്ടോമേഷൻ നടപ്പാക്കി പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ. ഇതിനു സിൻഡിക്കേറ്റ് അനുമതിയായി. ആദ്യഘട്ടമായി മേയ് മാസം തുടങ്ങുന്ന പിജി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഓണ്‍ലൈനായി കോളജിൽ എത്തിക്കും. സർവകലാശാലയിൽ നടന്ന അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു വൈസ് ചാൻസിലർ. പ്രോ വൈസ്ചാൻസിലർ ഡോ. ഷീനാഷുക്കൂർ അധ്യക്ഷതവഹിച്ചു.

സാങ്കേതിക സർവകലാശാലയ്ക്കുശേഷം ചോദ്യപേപ്പറുകൾ ഓണ്‍ലൈനായി അയയ്ക്കാൻ നടപടി ആരംഭിച്ച കേരളത്തിലെ സർവകലാശാലയാണ് എംജി. ചോദ്യപേപ്പറുകൾ അച്ചടിച്ചു പായ്ക്കറ്റുകളിലാക്കി കോളജുകളിലെത്തിക്കുന്ന പഴയ സന്പ്രദായം ഇന്ന് ഇന്ത്യയിലെ മിക്കവാറും സർവകലാശാലകൾ ഉപേക്ഷിച്ചു. ചോദ്യപേപ്പറുകൾ സർവകലാശാലയുടെ സെർവറിൽനിന്നു പരീക്ഷാദിവസം രാവിലെ പ്രിൻസിപ്പൽമാർക്കു ലഭ്യമാക്കുന്ന പാസ് വേർഡ് ഉപയോഗിച്ചു പരിക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. കോളജുകളിൽ ഹൈസ്പീഡ് പ്രിന്‍ററുകളും ഒന്നിലധികം സർവീസ് പ്രൊവൈഡറുകളും ഉണ്ടാകണം. സർവകലാശാല ഈക്കാര്യത്തിൽ വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ പ്രിൻസിപ്പൽമാർക്കു നൽകും.


ചോദ്യപേപ്പേറുകൾ ചോർന്നു എന്ന പരാതി ഒഴിവാക്കാൻ കഴിയും. ചോദ്യപേപ്പറുകൾ അയയ് ക്കുന്നതിലും അത് ഡൗണ്‍ലോഡ് ചെയ്യുന്നതുമായ പ്രക്രിയകളിൽ ഉയർന്ന സുരക്ഷാ സംവിധാനമാണു സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ളത്.മൂല്യനിർണയ ക്യാന്പുകളിൽനിന്ന് അതേദിവസം തന്നെ സർവകലാശാലയിലേക്കു മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ആരംഭിച്ചു. മേയ് അവസാന വാരം യുജി റിസൾട്ട് പ്രഖ്യാപിക്കുകയാണു ലക്ഷ്യംമെന്ന് വൈസ് ചാൻസിലർ യോഗത്തെ അറിയിച്ചു.










പ്രിൻസിപ്പൽമാരുമായുള്ള ചർച്ചകളിൽ സിൻഡിക്കേറ്റിന്‍റെ പരീക്ഷാ കമ്മിറ്റി കണ്‍വീനർ ഡോ.ആർ. പ്രഗാഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. പത്മകുമാർ, ഡോ.എ.ജോസ്, ഡോ. ടോമിച്ചൻ ജോസഫ്, ഡോ. പത്മനാഭപിള്ള, പി.കെ. ഹരികുമാർ, പരീക്ഷാകണ്‍ട്രോളർ ഡോ. തോമസ് ജോണ്‍. ജോയിന്‍റ് രജിസ്ട്രാർ സി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.