ഭക്ഷ്യസുരക്ഷാ നിയമം കൊല്ലത്ത് അടുത്തമാസം മുതൽ
Friday, February 17, 2017 4:06 PM IST
തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ പൈലറ്റ് പ്രോജക്ടിന് കൊല്ലം ജില്ലയിൽ അടുത്തമാസം തുടക്കമാകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ ആദ്യവാരം പുതിയ റേഷൻ കാർഡ് വിതരണം ആരംഭിക്കും.

മുൻഗണനാ പട്ടികയിലെ ആക്ഷേപം സ്വീകരിച്ചപ്പോൾ 15 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 12 ലക്ഷം പേർ അർഹരാണെന്നു കണ്ടെത്തി. പുതിയ ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി. തദ്ദേശ സ്ഥാപനങ്ങൾ ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നവരുമായിവീണ്ടും കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. കൊല്ലം ജില്ലയിൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെ എട്ടുലക്ഷം കാർഡ് ഉടമകൾ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപരിധിയിൽ വരും.

റേഷൻകടയിൽ സ്ഥാപിച്ചിട്ടുള്ള ഇലട്രോണിക് മെഷീനിൽ കൈവിരൽ അമർത്തിയാൽ കാണിക്കുന്ന അത്രയും അളവ് ഭക്ഷ്യധാന്യം തൂക്കി നൽകും. കുടുംബാംഗം നേരിട്ടെത്തിയാണ് ഭക്ഷ്യവിഹിതം വാങ്ങേണ്ടത്. റേഷൻ കടയിൽ പോകാൻ കഴിയാത്തവർക്കായി അയൽപക്കക്കാരുടേയോ ബന്ധുക്കളുടെയോ വിരലടയാളം രേഖപ്പെടുത്തിയശേഷം അവർ വഴി റേഷൻ എത്തിക്കും.



കൊല്ലം ജില്ലയിലെ ആറു താലൂക്കുകളിലായി 1423 റേഷൻ കടകളിലാണ് ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിലാകുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ 251, കൊട്ടാരക്കര- 352, പത്താനാപുരം 101, പുനലൂർ 166, കൊല്ലം 423, കുന്നത്തൂർ- 130 വീതം റേഷൻ കടകളിൽ പൈലറ്റ്് പദ്ധതി നടപ്പിലാക്കും.
ഗോഡൗണിൽ നിന്ന് നേരിട്ട് റേഷൻകടയിൽ റേഷൻ എത്തിക്കുന്നതിന്‍റെ ചുമതല സംസ്ഥാന സർക്കാരിനാണ്. കൊല്ലത്ത് നാല് എഫ്സിഐ ഗോഡൗണുകൾ വാടകയ്ക്കെടുത്താണ് റേഷൻ വിതരണം നടത്തുന്നത്.
കൊല്ലത്തെ റേഷൻ കടകളിൽ സ്ഥാപിക്കാനുള്ള ഇലട്രോണിക് മെഷീനുകൾ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഇലട്രോണിക് മെഷീൻ വാങ്ങുന്നതിനുള്ള ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വരുന്നതോടെ ബിപിഎൽ, എപിഎൽ പട്ടിക അവസാനിക്കുകയാണ്. മുൻഗണനാ വിഭാഗം, മുൻഗണനേതര വിഭാഗം എന്നീ രണ്ടു വിഭാഗങ്ങളാകും ഇനിയുണ്ടാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.