സിപിഐയെ രൂക്ഷമായി വിമർശിച്ച് ഇ.പി. ജയരാജൻ
സിപിഐയെ രൂക്ഷമായി വിമർശിച്ച് ഇ.പി. ജയരാജൻ
Friday, February 17, 2017 4:28 PM IST
കണ്ണൂർ: സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി ഇ.പി. ജയരാജൻ എംഎൽഎ. എസ്എഫ്ഐയെ കരിവാരിത്തേയ്ക്കാൻ നടക്കുന്ന ചിലർ ഇടതുപക്ഷത്തു നിന്നു വലതുപക്ഷത്തിന് സേവനം ചെയ്യുകയാണെന്നു ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.

സർക്കാരിനെ ദുർബലപ്പെടുത്തുവാൻ ശത്രുക്കൾക്ക് ആയുധം നൽകുന്നത് അപലപനീയമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതുപക്ഷ ശക്തികൾക്കു സഹായം നൽകുകയും ചെയ്യുന്നതു മിതമായി പറഞ്ഞാൽ ഇരിക്കുന്ന കൊമ്പു മുറിക്കാൻ നോക്കുന്നതിനു തുല്യമാണെന്നും പോസ്റ്റിൽ പറയുന്നു.

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും വളർച്ചയിലും പിന്തുണയിലും അസൂയപൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണ് എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്.

ഒരു കോളജിലെ സമരത്തെ സർക്കാർ വിരുദ്ധ കലാപമാക്കി മാറ്റി അതിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്‌ട്രീയ ജീർണതയാണെന്നും സിപിഐയെ പേരടുത്തു പറയാതെ പോസ്റ്റിൽ പറയുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേർവാഴ്ചയ്ക്ക് ഹാല്ലേലുയ്യ പാടി അധികാരം പങ്കിട്ടവർ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു.


കേരള ലോ അക്കാഡമിക്കു ഭൂമി നൽകിയത് ആരാണെന്നതു രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുമ്പോൾ പ്രായശ്ചിത്തം ചെയ്യുവാൻ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും മെക്കിട്ടുകയറുന്നതു രാഷ്‌ട്രീയ മര്യാദയോ, സാമാന്യ മര്യാദയോ അല്ലെന്നും പോസ്റ്റിൽ പറയുന്നു. ഇടതുപക്ഷശക്തികളെ ദുർബലപ്പെടുത്തി ഫാസിസ്റ്റ് വർഗീയ ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കിക്കൊടുക്കുവാനുള്ള ശ്രമങ്ങളിൽനിന്ന് ഇത്തരം ആളുകൾ പിൻമാറിയില്ലെങ്കിൽ ഇപ്പോൾ കൂടെനിൽക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കും എന്ന് ഓർമപ്പെടുത്തിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.