ചരക്കു സേവന നികുതി: നടപ്പാക്കുന്നതിൽ സംസ്ഥാന ആസൂത്രണ ബോർഡിന് ആശങ്ക
ചരക്കു സേവന നികുതി: നടപ്പാക്കുന്നതിൽ സംസ്ഥാന ആസൂത്രണ ബോർഡിന് ആശങ്ക
Friday, February 17, 2017 4:28 PM IST
തിരുവനന്തപുരം: നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിൽ സംസ്ഥാന ആസൂത്രണ ബോർഡിന് ആശങ്ക. നോട്ടു നിരോധനം മൂലം ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടായതു സംസ്ഥാനത്തെ സഹകരണ മേഖലയിലാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സഹകരണ മേഖലയിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും നോട്ടു നിരോധനത്തെക്കുറിച്ചു പഠിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി ജഐൻയുവിലെ പ്രഫ. സി.പി. ചന്ദ്രശേഖർ അധ്യക്ഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ ഡയറക്ടർ ഡോ. ഡി. നാരായണ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രഫ. പിനാകി ചക്രവർത്തി എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് നോട്ട് റദാക്കലിലൂടെയുണ്ടായ ആഘാതം പഠിക്കാൻ സംസ്ഥാന ആസുത്രണ ബോർഡ് നിയോഗിച്ചിരുന്നത്. പഠനത്തിന്‍റെ അന്തിമ റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

നോട്ട് റദ്ദാക്കൽ വഴി അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ മാറ്റിമറിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ധന ഉത്തരവാദ നിയമത്തിന്‍റെ നടപ്പാക്കലും ചരക്കു സേവന നികുതി നടപ്പാക്കലിന്‍റെ ഭാവിയും വലിയ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. നോട്ട് റദ്ദാക്കൽ സമ്പദ്ഘടനയിലുണ്ടാക്കിയ അനിശ്ചിതാവസ്ഥ ചരക്ക് സേവന നികുതി നടപ്പാക്കലിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. നോട്ട് റദ്ദാക്കൽ മൂലം ചുരുങ്ങിവരുന്ന സമ്പദ് വ്യസ്ഥയിൽ ജിഎസ്ടി നടപ്പാക്കിയാൽ റവന്യു വരുമാനം വിചാരിക്കുന്നതിലും കുറവായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ധന ഉത്തരവാദനിയമത്തിന്‍റെ പേരിൽ കഴിഞ്ഞ 12 വർഷമായി സംസ്ഥാനങ്ങൾ തങ്ങളുടെ കട ബാധ്യതകൾ വലിയരീതിയിൽ ക്രമീകരിച്ചപ്പോഴും കേന്ദ്രം ധൂർത്തു തുടരുകയായിരുന്നു. അയഞ്ഞ സമീപനത്തിന്‍റെ പേരിൽ കേന്ദ്രത്തിന് ഉയർന്ന കടപരിധിയും സംസ്ഥാനങ്ങൾക്കു കുറഞ്ഞ കടപരിധിയും ഏർപ്പെടുത്തിയാൽ സമ്പദ‌് വ്യവസ്ഥ വീണ്ടും ചുരുങ്ങും. കേന്ദ്ര സർക്കാരിന്‍റെ കറൻസി നിരോധനം സംസ്ഥാനത്തിന്‍റെ തനതു നികുതി വരുമാനത്തിൽ ഗണ്യമായ കുറവുവരുത്തും. ഇതുമൂലം, പരിഷ്കരിച്ച ബജറ്റിൽ നിർദേശിച്ച രീതിയിലുള്ള വളർച്ച തനതു നികുതി വരുമാനത്തിൽ കുറഞ്ഞപക്ഷം 2,800 കോടി രൂപയുടെ കുറവെങ്കിലുമുണ്ടാകുമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.


നോട്ട് റദ്ദാക്കലിനുശേഷമുള്ള സമ്പദ‌് വ്യവസ്ഥയുടെ തകർച്ചയും റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും, സ്റ്റാമ്പ് ഡ്യൂട്ടി,മോട്ടോർ വാഹന നികുതി എന്നിവയിൽ വന്ന കുറവും മൂലം സംസ്ഥാനത്തിന്‍റെ തനതു നികുതി വരുമാന വർധന ഈ സാമ്പത്തിക വർഷം 19 ശതമാനം എത്തില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ ചില പ്രത്യേകതകൾ മൂലം നോട്ടു റദ്ദാക്കലിന്‍റെ കൂടുതൽ പ്രത്യാഘാതങ്ങൾ സംസ്ഥാനത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ പരിമിതിമൂലം ഗ്രാമീണ ജനങ്ങളിലേക്കു സഹകരണസംഘങ്ങൾക്ക് എത്തിപ്പെടാനുള്ള സാധ്യത വലുതാണ്. ഈ പ്രാഥമിക സംഘങ്ങളെ നോട്ട് മാറ്റിനൽകുന്നതിൽ നിന്നും ഒഴിവാക്കിയത് അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ഒപ്പം മൊത്തം ധനകാര്യ ഇടപാടുകൾ അവതാളത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു മാത്രമായി കഴിയില്ല. പദ്ധതി ചെലവുകൾ വർധിപ്പിക്കുക മാത്രമാണ് ബുദ്ധിമുട്ടിൽനിന്നു രക്ഷനേടുന്നതിനുള്ള മാർഗം. കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെ മാത്രമേ ഇതു പരിഹരിക്കാൻ കഴിയുകയുള്ളൂ. അതിന്‍റെ അടിസ്ഥാനത്തിൽ പദ്ധതിച്ചെലവിൽ സംസ്ഥാനത്തിനു കുറവുവരുന്ന തുകയ്ക്കു പകരമായി ഫണ്ടുകൾ കേന്ദ്രത്തോട് ആവശ്യപ്പെടണം. അതുപോലെ വായ്പാപരിധിയിൽ ഇളവിനും ശ്രമിക്കണം. ഇതോടൊപ്പം കേന്ദ്രം ഒരു നോട്ടു റദ്ദാക്കൽ ആഘാത ദുരിതാശ്വാസ ദേശീയനിധി രൂപീകരിച്ച് സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനു വേണ്ട സമ്മർദം ചെലുത്തണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.