മാരാമണ്‍ കണ്‍വൻഷൻ ഇന്നു സമാപിക്കും
Saturday, February 18, 2017 2:02 PM IST
മാരാമണ്‍: ലോകത്തിലുണ്ടാകുന്ന വിവേചനങ്ങളും അനീതികളും ക്രിസ്തുദർശനത്തിലൂടെ പരിഹരിക്കണമെന്നു റവ.ഡോ.ലോർഡ് ഗ്രിഫ്ത്ത്. മാരാമണ്‍ കണ്‍വൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു നൽകുന്ന വലിയ ജീവിതദർശനങ്ങൾ ഉയർന്ന ചിന്തയിലേക്കും ലിംഗവിവേചനത്തിൽനിന്നുള്ള മോചനത്തിനും കാരണമാകണം. വർഗം, രാഷ്‌ട്രീയം, വംശീയമായ എല്ലാ വ്യത്യാസങ്ങളെയും പ്രതിസന്ധികളെയും മറികടക്കാൻ ക്രിസ്തുവിന്‍റെ ജീവിതംതന്നെ മാതൃകയാക്കാനാകുമെന്നു ലോർഡ് ഗ്രിഫ്ത്ത് പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിൽനിന്നു ക്രിസ്തു ഓടിയൊളിച്ചില്ല. കുഷ്ഠരോഗികളെ തൊട്ടു സൗഖ്യമാക്കാൻ മടിയുണ്ടായില്ല. സാമൂഹ്യമായ പുരോഗതി കൈവരിച്ചപ്പോഴും സ്ത്രീകൾക്കെതിരെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇന്നും വിവേചനം നിലനിൽക്കുന്നു. ക്രിസ്തുവിന്‍റെ വാക്കും പ്രവൃത്തിയും തമ്മിൽ വ്യത്യാസം ഉണ്ടായിട്ടില്ല. നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നിറവേറ്റപ്പെട്ടു. - ലോർഡ് ഗ്രിഫ്ത്ത് ചൂണ്ടിക്കാട്ടി.


ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ ബിഷപ് ഡോ.മുകുന്ദലേലി രാമുലോണ്ടിയും രാത്രിയോഗത്തിൽ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്കോപ്പയും പ്രസംഗിച്ചു. കണ്‍വൻഷൻ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന യോഗത്തിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.