മൂന്നാറിലെ ആയയുടെ കൊലപാതകം: പ്രതികൾ വലയിലായെന്ന് സൂചന
Saturday, February 18, 2017 2:18 PM IST
മൂന്നാർ: ഗുണ്ടുമല ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വലയിലായെന്നു സൂചന. മരിച്ചയാളുമായി ഏറ്റവും അടുപ്പമുള്ള എസ്റ്റേറ്റിലെതന്നെ താമസക്കാരാണു സംഭവത്തിനു പിന്നിലെന്നാണ് സൂചന.

സംശയിക്കുന്ന അഞ്ചുപേരെ കസ്റ്റഡിലെടുത്തു പോലീസ് ചോദ്യംചെയ്തുവരികയാണ്. ആസൂത്രിതമായ കൊലപാതകമാണെന്നാണു സൂചന. സംഭവത്തിലേക്കു നയിക്കുന്ന വ്യക്തമായ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം.

സംഭവം നടന്ന ചൊവ്വാഴ്ചയ്ക്കുശേഷം ഇതുമായി ബന്ധപ്പെട്ട് 450 ഓളം ആളുകളെ ചോദ്യംചെയ്തിരുന്നു. ഐജിയടക്കമുള്ള ഉന്നത സംഘം സ്ഥലത്തെത്തി അന്വേഷണത്തിനു നേതൃത്വംനൽകി. നാട്ടുകാരുടെ മൊഴികളിലെ അവ്യക്തത പോലീസിനു തലവേദന സൃഷ്ടിച്ചിരുന്നു.


സംഭവത്തിന്‍റെ ആദ്യ രണ്ടുദിവസങ്ങൾ എസ്റ്റേറ്റിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിനു പിന്നിൽ ഏറ്റവും അടുത്തിടപഴകിയിരുന്ന ആളാണെന്ന ഒരു വിഭാഗം നാട്ടുകാരുടെ മൊഴിയാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്.

ആഭരണങ്ങൾ കവർച്ചചെയ്യുക എന്ന ഉദ്ദേശം മാത്രമല്ല സംഭവത്തിനു പിന്നിലുള്ളതെന്ന കണ്ടെത്തലോടെയാണ് അന്വേഷണം മറ്റുവഴികളിലേക്കു നീങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.