കാറും ലോറിയും കൂട്ടിയിടിച്ച് എസ്എഫ്ഐ നേതാവ് മരിച്ചു
കാറും ലോറിയും കൂട്ടിയിടിച്ച് എസ്എഫ്ഐ നേതാവ് മരിച്ചു
Saturday, February 18, 2017 2:18 PM IST
കാസർഗോഡ്: കാറും ലോറിയും കൂട്ടിയിടിച്ച് എസ്എഫ്ഐ നേതാവ് മരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗവും പൊവ്വൽ എൽബിഎസ് എൻജിനിയറിംഗ് കോളജിൽ നടന്നുവരുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ സംഘാടകനുമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്സൽ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പനയാൽ സ്വദേശി വിനോദിനും (23) സീതാംഗോളിയിലെ നാസറിനും (23) ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ പുലർച്ചെ നാലോടെ ദേശീയപാതയിൽ നായന്മാർമൂല പാണലത്ത് വച്ചായിരുന്നു അപകടം. കാസർഗോട്ടുനിന്ന് എൽബിഎസ് കോളജിലേക്ക് പോകുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ഓൾട്ടോ കാറിൽ എതിരേ വന്ന മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ അഫ്സൽ മരിച്ചു.

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ചെന്നിക്കര ഇഎംഎസ് ലൈബ്രറിയിലും പൊതുദർശനത്തിനുവച്ചശേഷം നുള്ളിപ്പാടി മുഹ്യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. അബ്ദുള്ള-സൈനബി ദന്പതികളുടെ മകനാണ് അഹമ്മദ് അഫ്സൽ . സഹോദരങ്ങൾ: മുഹമ്മദ് ഹാഷിം (സ്റ്റാഫ് റിപ്പോർട്ടർ, ദേശാഭിമാനി, കാസർഗോഡ്), ഹാരിസ്, ഷംസീന. പി. കരുണാകരൻ എംപി, എംഎൽഎമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുർ റസാഖ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ, പ്രസ്ക്ലബ് പ്രസിഡന്‍റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രൻ രാവണീശ്വരം തുടങ്ങി നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. കലാമാമാങ്കത്തിന്‍റെ ആവേശം അതിന്‍റെ പാരമ്യത്തിലെത്തവേ അഹമ്മദ് അഫ്സലിന്‍റെ അപ്രതീക്ഷിതവേർപാട് കലോത്സവനഗരിയെ കണ്ണീരിലാഴ്ത്തി. പൊവ്വൽ എൽബിഎസ് എൻജിനിയറിംഗ് കോളജിൽ നടന്നുവരുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ അക്കോമഡേഷൻ കമ്മിറ്റി കണ്‍വീനറായിരുന്നു അഫ്സൽ. പുലർച്ചെയുള്ള ട്രെയിനിനു മടങ്ങേണ്ട എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഖദീജത്ത് സുഹൈലയെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. ഒരു വർഷം മുമ്പാണ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽനിന്ന് അഹമ്മദ് ബിടെക് പൂർത്തിയാക്കിയത്.


മാറ്റിവച്ചു

അഹമ്മദ് അഫ്സലിന്‍റെ നിര്യാണത്തിൽ ദുഃഖസൂചകമായി കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിലെ ശനിയാഴ്ചത്തെ പരിപാടികൾ നാളത്തേയ്ക്ക് മാറ്റിവച്ചു. ഇന്നത്തെ പരിപാടികളിൽ മാറ്റമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.