കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കാൻ ഹർജി നൽകും
Saturday, February 18, 2017 2:47 PM IST
തൃശൂർ: പാമ്പാടി നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ടു സർക്കാർ കോടതിയിൽ ഹർജി നൽകും. അടിയന്തര നടപടി സ്വീകരിക്കാൻ നിയമവകുപ്പ് അഡ്വക്കറ്റ് ജനറലിനു നിർദേശം നൽകി. കൃഷ്ണദാസിനു ജാമ്യം ലഭിക്കാനായി കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചതു വിവാദമായിരുന്നു. കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിനു ജാമ്യം അനുവദിക്കണമെന്ന അപേക്ഷയിലാണു അഞ്ചുദിവസത്തേക്ക് അറസ്റ്റ് തടഞ്ഞുള്ള വിധി പുറപ്പെടുവിച്ചത്. കോടതിയിൽ ഈ വിവരം അറിയിച്ചപ്പോൾ കളക്ടർമാരുമായുള്ള ചർച്ചകൾ നടത്തിക്കഴിഞ്ഞിരുന്നു. കൃഷ്ണദാസിനെ തങ്ങൾ ചർച്ചയ്ക്കു ക്ഷണിച്ചില്ലെന്നു തൃശൂർ, പാലക്കാട് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇതോടെയാണു തട്ടിപ്പ് പുറത്താ യത്.

കോടതി യെ തെറ്റിദ്ധരിപ്പിച്ചതിനും കൃഷ്ണദാസിനെ സഹായിച്ചതിനും സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജില്ലാ കളക്ടർമാർ കോളജ് മാനേജ്മെന്‍റ് പ്രതിനിധികളെയാണു ചർച്ചയ്ക്കു ക്ഷണിച്ചിരുന്നത്. ചർച്ചയെത്തുടർന്നു കോളജ് തുറക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളൊക്കെ പുറത്തുവന്നിട്ടും കളക്ടറുടെ ചർച്ചയിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ ജാമ്യം നല്കണമെന്നു സർക്കാർ അഭിഭാഷകൻ വാദിച്ചതു തിരിച്ചടിയായി മാറി.

ഇതിനിടെ, ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടു സഹപാഠിയുടെ വെളിപ്പെടുത്തൽ വഴിത്തിരിവായി. ജിഷ്ണുവിന്‍റെ വായ്ക്കുള്ളിലും മരിച്ച സ്ഥലത്തും രരക്തമുണ്ടായിരുന്നുവെന്നാണു സഹപാഠിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം വൈസ് പ്രിൻസിപ്പലിന്‍റെയും പിആർഒയുടെയും മുറിയിൽനിന്നു രക്തക്കറ കണ്ടെത്തിയിരുന്നു.


അധ്യാപകർ ക്ലാസ് ബഹിഷ്കരിച്ചു

തിരുവില്വാമല(തൃശൂർ): പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ അധ്യാപകനു മർദനമേറ്റതിൽ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും ക്ലാസ് ബഹിഷ്കരിച്ചു. ഇന്നലെ രാവിലെ അധ്യയനം ആരംഭിച്ച് രണ്ടു മണിക്കൂറിനു ശേഷമാണു സംഭവം. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടു വിദ്യാർഥികളുമായുണ്ടായ തർക്കമാണു സംഘർഷത്തിലും മർദനത്തിലും കലാശിച്ചത്. അമ്പതോളം പേരടങ്ങുന്ന വിദ്യാർഥിസംഘം അധ്യാപകരുടെ കാബിനകത്തേക്കു പ്രവേശിച്ചു മർദിക്കുകയായിരുന്നെന്ന് പറയുന്നു.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ അധ്യാപകൻ നിധിൻ ജോയ്ക്കാണ്(31) മർദനത്തിൽ പരിക്കേറ്റത്. നിധിനെ തിരുവില്വാമല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾ അധ്യാപികമാരോടും വനിതാ ജീവനക്കാരോടും മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇരുന്നൂറോളം പേരടങ്ങുന്ന അധ്യാപകരുടെ സംഘം ജില്ലാ കളക്ടർക്കു പരാതി നല്കാൻ എത്തിയെങ്കിലും കളക്ടർ സ്ഥലത്തില്ലാത്തതിനാൽ എഡിഎമ്മിനു പരാതി നൽകി. നാളെ കളക്ടറും എംഎൽഎയുമായി സംസാരിച്ചു പ്രശ്നപരിഹാരം കാണുമെന്ന് എഡിഎം ഉറപ്പു നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.