ആത്മീയ നിറവിൽ പന്പാതീരത്തുനിന്നു വിശ്വാസികൾ മടങ്ങി
ആത്മീയ നിറവിൽ പന്പാതീരത്തുനിന്നു വിശ്വാസികൾ മടങ്ങി
Sunday, February 19, 2017 12:34 PM IST
മാരാമണ്‍: ഏറ്റെടുത്തിരിക്കുന്ന പദവികളും അവകാശങ്ങളും ഉത്തരവാദിത്വബോധത്തോടെ നിറവേറ്റണമെന്ന ആഹ്വാനത്തോടെ പന്പയുടെ തീരത്തെ വചനോത്സവനാളുകൾക്കു സമാപനം. 122 -ാമത് മാരാമണ്‍ കണ്‍വൻഷൻ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തോടെയാണു സമാപിച്ചത്.

നീതിയുക്തമായ പ്രവർത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്, സമൂഹത്തോടു ചേർന്നുനിന്നുകൊണ്ടുള്ള നീതിനിർവഹണമാണ് നടപ്പാക്കേണ്ടതെന്നും സമാപനസന്ദേശത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.ഉത്തരവാദിത്വത്തോടൊപ്പം പദവികൾ നീതിയുക്തമായി പ്രയോജനപ്പെടുത്തുന്പോൾ അതു സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയാകരുത്. അർപ്പണബോധത്തോടെയാണു പദവികൾ വഹിക്കേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. റവ.ഡോ.ലോർഡ് ഗ്രിഫ്ത്ത് മുഖ്യപ്രസംഗം നടത്തി. രാവിലെ നടന്ന യോഗത്തിൽ റവ.ഡോ.ക്ലിയോഫസ് ജെ. ലാറു പ്രസംഗിച്ചു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ, ആന്‍റോ ആന്‍റണി എംപി, വീണാ ജോർജ് എംഎൽഎ, മുൻ എംഎൽഎ ജോസഫ് എം.പുതുശേരി, പിഎസ്‌സി അംഗം ജിനു സഖറിയ ഉമ്മൻ, മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പമാർ തുടങ്ങിയവരും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.