സിമന്‍റ് നിയന്ത്രിത വിലയ്ക്കു നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Sunday, February 19, 2017 1:56 PM IST
തിരുവനന്തപുരം: വൻകിട സിമന്‍റ് കന്പനികൾ സംസ്ഥാനത്തു മൊത്തം വിതരണം ചെയ്യുന്നതിൽ നിശ്ചിത ശതമാനം സിമന്‍റ് നിയന്ത്രിത വിലയ്ക്കു നൽകാൻ കന്പനികളോടു സർക്കാർ ആവശ്യപ്പെടണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഫ്ളാറ്റുകാർക്കും വൻ കരാറുകാർക്കും സിമന്‍റ് കന്പനികൾ നൽകുന്ന ഇളവുകൾ സർക്കാരിനു നൽകാൻ ഉത്പാദകർ തയാറാകണമെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.

ഇത്തരത്തിൽ സൗജന്യ വിലയ്ക്കു ലഭിക്കുന്ന സിമന്‍റ് , പണി പൂർത്തിയാകാതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഇന്ദിര ആവാസ് യോജന, ഇഎംഎസ് ഭവന പദ്ധതിപ്രകാരം നിർമിക്കുന്ന പാവങ്ങളുടെ കെട്ടിടങ്ങൾക്കു നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. അംഗീകൃത പ്ലാനുള്ള ബിപിഎലുകാർക്കും നിശ്ചിത വരുമാനകാർക്കും സൗജന്യവിലയ്ക്കു സിമന്‍റും കന്പിയും മറ്റു കെട്ടിട നിർമാണ വിഭവങ്ങളും നൽകുന്നതു പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സിമന്‍റ് ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും കാരണം പണി പൂർത്തിയാകാത്ത വീടുകളുടെ കാര്യത്തിൽ പ്രത്യേക നടപടിയുണ്ടാകണം. ഭവനനിർമാണ മേഖലയിലെ അനഭിലഷണീയ പ്രവണതകൾ ഒഴിവാക്കണം. ജീർണിച്ച വീടുകളിൽ താമസിക്കുന്നവർക്കും സാന്പത്തിക ഭദ്രതയില്ലാത്തവർക്കും വീട് നിർമിക്കാനും പുനരുദ്ധരിക്കാനും സർക്കാർ പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പാർപ്പിടാവശ്യങ്ങൾക്കു സഹായം നൽകാൻ വേണ്ട നടപടികളെക്കുറിച്ചു സർക്കാൻ പഠനം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


സിമന്‍റിന്‍റെയും നിർമാണ വസ്തുക്കളുടെയും ക്ഷാമം അവസാനിപ്പിക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് എൻ. രാജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സിമന്‍റ് വില സംബന്ധിച്ചു സർക്കാർ യോഗം വിളിച്ചു കൂട്ടിയതായി വ്യവസായ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. മലബാർ സിമന്‍റിന്‍റെ ഉത്പാദനം വർധിപ്പിക്കാമെന്നും സർക്കാർ നേരിട്ടു സിമന്‍റ് ഇറക്കുമതി ചെയ്യാമെന്നും വകുപ്പ് കമ്മീഷനെ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്‍റ്സിന് പുതിയ യൂണിറ്റുകൾ അനുവദിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. സ്വന്തം കിടപ്പാടം നിർമിക്കുന്നവർക്കു സംരക്ഷണവും പ്രോത്സാഹനവും നൽകാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും തയാറാകണമെന്ന് ഉത്തരവിൽ പറയുന്നു. നിർമാണ മേഖലയിൽ സർക്കാരിന്‍റെ മാനുഷിക ഇടപെടൽ അനിവാര്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.