ഒാളങ്ങൾ മുറിച്ചു മാളു മനംകവർന്നു
ഒാളങ്ങൾ മുറിച്ചു മാളു മനംകവർന്നു
Sunday, February 19, 2017 1:56 PM IST
കുമരകം: വേന്പനാട്ടു കായലിന്‍റെ ഒാളങ്ങൾ കീറിമുറിച്ചു മാളു ഷെയ്ക കുതിച്ചപ്പോൾ കരയിൽനിന്നവർ ആദ്യം വീർപ്പടക്കി, പിന്നെ ആർത്തുവിളിച്ചു. ആരവങ്ങൾക്കിടെ ആലുവ സ്വദേശിനിയായ മാളു വേന്പനാട്ടുകായൽ നീന്തി കടന്നു ചരിത്രത്തിന്‍റെ ഭാഗമായി. എട്ടു കിലോമീറ്റർ വീതിയുള്ള വേന്പനാട്ടു കായലിന്‍റെ ഭാഗമായ കുമരകം-മുഹമ്മ ബോട്ടു ചാലിൽ കൂടി നീന്തിയാണ് ഈ ഇരുപതുകാരി മറുകരയെത്തിയത്. ഇന്നലെ രാവിലെ 7.20ന് കുമരകം ബോട്ടുജെട്ടിക്കു സമീപമുള്ള ആറ്റാമംഗലം പള്ളിയുടെ കുരിശുപള്ളി കടവിൽനിന്നാണ് ഈ ബികോംകാരി നീന്തിത്തുടങ്ങിയത്. മാളുവിന്‍റെ പരിശീലകനായ സജി വാശശേരിയും ഒപ്പം നീന്താനുണ്ടായിരുന്നു.

നാലു മണിക്കൂർ 20 മിനിറ്റ് ഉപ്പുവെള്ളത്തിൽ കൂടി നീന്തി മാളുവും പരിശീലകനും 11നാണ് മുഹമ്മ ബോട്ടു ജെട്ടി കടവിൽ സുരക്ഷിതരായെത്തിയത്. ലൈഫ് ജാക്കറ്റ്, ട്യൂബ്, വടം തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുമായി മുങ്ങൽ വിദഗ്ധരും ഇവരുടെ പിന്നാലെ സ്പീഡ് ബോട്ടിൽ സഞ്ചരിച്ചിരുന്നു.

കോളജ് വിദ്യാർഥിനിയുടെ സാഹസിക പ്രകടനത്തിനു സാക്ഷികളാകാൻ നൂറുകണക്കിനു കായിക പ്രേമികളാണ് കുമരകത്തും മുഹമ്മയിലുമെത്തിയത്. 2016 ഏപ്രിൽ വെക്കേഷൻ കോച്ചിംഗ് ക്യാന്പിലാണ് മാളു ഷെയ്ക്കിന്‍റെ പരിശീലന നീന്തലിനു തുടക്കം. ആലുവ ശിവരാത്രി മണപ്പുറത്തിനു സമീപം പെരിയാറിലാണു പരിശീലനം നടത്തുന്നത്.


ആലുവ ക്യൂൻ മതേഴ്സ് കോളജിലെ കഴിഞ്ഞ വർഷത്തെ ചെയർപേഴ്സനായിരുന്നു മാളു ഷെയ്ക്. എൽഐസി ഏജന്‍റ് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി അഡ്വൈസർ എന്നീ നിലകളിൽ വിദ്യാഭ്യാസത്തിനൊപ്പം പ്രവർത്തിക്കുന്ന മാളു ആലുവ ഇടയാർ സ്വദേശിയാണ്. അത്താണി ഹോളിഫാമിലി കോണ്‍വെന്‍റ് ഹോസ്റ്റലിലെ അംഗമായ മാളുവിന്‍റെ സഹോദരൻ അസ്‌ലാം ആണ്. നീന്തൽ പഠിക്കുന്നതിന്‍റെ പ്രാധാന്യം പൊതുസമൂഹത്തിൽ ബോധ്യപ്പെടുത്തുന്നതിനും സ്ത്രീകൾ അബലയല്ലെന്നു തെളിയിക്കാനുമാണു വേന്പനാട്ടു കായലിലൂടെ നീന്തൽ നടത്തിയതെന്നു മാളു പറഞ്ഞു. ‌

വിജയകരമായി ദൗത്യം പൂർത്തിയാക്കി മുഹമ്മയിലെത്തിയ മാളുവിനു മുഹമ്മ പഞ്ചായത്ത് സ്വീകരണം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായ മജു ഉപഹാരങ്ങൾ നൽകി. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സ്വിമ്മിംഗ് കോച്ച് ജോസഫ് മാത്യു, വാർഡ് മെംബർ അജിത രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ കുമരകത്ത് ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. എം.വി.തോമസ് പി.എ. ഹരിചന്ദ്രൻ, വിഷ്ണു മണി, സിന്ധു രവികുമാർ, വി.എസ്.പ്രദീപ് കുമാർ, ദീപ അഭിലാഷ് തുടങ്ങിയ നേതാക്കൾ ആശംസകളർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.