കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) നേതാക്കൾ മാർച്ച് എട്ടിന് സെക്രട്ടറിയേറ്റിനു മുമ്പിൽ ധർണ നടത്തും. ഇന്നലെ കളമശേരിയിൽ ചേർന്ന കെഎൽസിഎ സംസ്ഥാന വാർഷിക ജനറൽ കൗണ്‍സിൽ യോഗത്തിലാണു തീരുമാനം.
ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനുശേഷം ഉദ്യോഗതലങ്ങളിൽ ലത്തീൻ കത്തോലിക്കർക്കു നഷ്ടമായ തൊഴിലവസരം തിട്ടപ്പെടുത്താൻ കമ്മീഷനെ നിയോഗിക്കുക, തീരമേഖലയ്ക്കു പ്രത്യേക പാക്കേജ് അനുവദിക്കുക, തീര നിയന്ത്രണ വിജ്ഞാപനത്തിലെ അപാകത പരിഹരിക്കാൻ നടപടി കൈക്കൊള്ളുക, ജനവാസമേഖലകളിൽ മദ്യഷോപ്പ് അനുവദിക്കാതിരിക്കുക, ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കുക, വൈപ്പിൻ എൽഎൻജി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ധർണ .
വരാപ്പുഴ ആർച്ച്ബിഷപ് ഡേ ാ. ജോസഫ് കളത്തിപ്പറമ്പിൽ ജനറൽ കൗണ്‍സിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, ഷാജി ജോർജ്, മോണ്‍. ജോസ് നവാസ്, ജോസ് ആന്റണി, ജെസി പീറ്റർ, യേശുദാസ് പറപ്പിള്ളി, ലാലി വിൻസന്റ്, ഇ.ഡി. ഫ്രാൻസീസ്, എഡിസൻ പി.വർഗീസ്, വി.എ. ജെറോം, ഷൈജ ആന്റണി, ബേബി ഭാഗ്യോദയം, ജെയിൻ ആൻസിൽ, നേഷൻ, എബി കുന്നേപ്പറമ്പിൽ, കെ.എച്ച്.ജോണ്‍, ജസ്റ്റിൻ കരിപ്പാട്ട്, ആഷ്ലി കൊച്ചീക്കാരൻ, ജോർജ് നാനാട്ട്, ബിജോയ് കരകാലിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.