കുതിരാൻ ഇന്ന് കൂട്ടിമുട്ടും
കുതിരാൻ ഇന്ന് കൂട്ടിമുട്ടും
Sunday, February 19, 2017 2:32 PM IST
വടക്കഞ്ചേരി: കുതിരാനിൽ ആഹ്ലാദാരവങ്ങൾ. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ ഭാഗമായി കുതിരാൻമലകൾക്കുള്ളിലൂടെ നിർമിക്കുന്ന ആദ്യ തുരങ്കം ഇന്ന് തുറക്കും.
രാവിലെ ആറരയോടെ ഇടതുഭാഗത്തെ ആദ്യ തുരങ്കനിർമാണം രണ്ടു ഭാഗങ്ങളിൽ നിന്നായി കൂട്ടിമുട്ടുമെന്നു തുരങ്കനിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിംഗ് കമ്പനി അധികൃതർ അറിയിച്ചു.

ഇരുമ്പുപാലം ഭാഗത്തുനിന്ന് 630 മീറ്ററിലും തൃശൂർ വഴുക്കംപാറ ഭാഗത്തുനിന്ന് 285 മീറ്ററുമായി 915 മീറ്ററിലാണു തുരങ്കം കൂടിച്ചേരുന്നത്. രണ്ടു ഭാഗത്തുനിന്നും കൂട്ടിമുട്ടുന്ന സ്ഥലത്ത് ഇന്നു രാവിലെ വിജയാരവങ്ങളുയരും. പ്രത്യേക പൂജകളും നടക്കും.

‌ഏഴു മീറ്റർ ഉയരത്തിലും പതിനാലു മീറ്റർ വീതിയിലുമാണു തുരങ്കം നിർമിച്ചിരിക്കുന്നത്. ഇനി തുരങ്കം മൂന്നു മീറ്റർകൂടി താഴ്ത്തി പീച്ചിഡാമിന്‍റെ അധികജലം സംഭരിക്കുന്ന ഇരുമ്പുപാലത്തെ ജലസംഭരണിയ്ക്കുമുകളിലൂടെ നിർമിക്കുന്ന പാലങ്ങളുടെ നിരപ്പിലാക്കണം. എങ്കിൽമാത്രമേ തുരങ്കം പത്തു മീറ്റർ ഉയരത്തിലാക്കി വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയൂ. കുതിരാൻ മലയുടെ അമ്പതു മീറ്റർ താഴെയാണു തുരങ്കപാത കടന്നുപോകുന്നത്. വലതു ഭാഗത്തെ രണ്ടാമത്തെ തുരങ്കപാത 525മീറ്റർ എത്തിയിട്ടുണ്ട്. ഇതു തുറക്കാൻ രണ്ടുമാസംകൂടി കാത്തിരിക്കണം. രണ്ടു തുരങ്കപാതകളുടെ നിർമാണവും മാർച്ചിൽ പൂർത്തിയാകുമെന്നാണു കമ്പനി അധികൃതർ പറഞ്ഞിരുന്നത്.


കഴിഞ്ഞ മേയ് 13 മുതലാണു തുരങ്കപാതയ്ക്കായി ബൂമർ ഉപയോഗിച്ചു പാറ തുരന്നു തുടങ്ങിയത്. ദക്ഷിണേന്ത്യയിൽതന്നെ ട്വിൻട്യൂബ് ടണലുള്ള ആദ്യ ആറുവരിപാതയായി 29 കിലോമീറ്റർവരുന്ന വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത മാറുകയാണ്.

തുരങ്കത്തിന്‍റെ കൃത്യതയ്ക്ക് സുദേവന്‍റെ മനക്കണക്ക്

വടക്കഞ്ചേരി: കുതിരാനിലെ തുരങ്കപാതയുടെ ശില്പികളും മലയാളികൾതന്നെ. ബൂമർ ഉപയോഗിച്ചു പാറകളിൽ ദ്വാരം ഉണ്ടാക്കുന്നതു മുതൽ പാറ പൊട്ടിക്കുന്നതും രണ്ടു ഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടുംവിധം നിർമാണം മുന്നോട്ടുകൊണ്ടുപോയതും സുദേവന്‍റെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘമാണ്.

ഹിമാചൽ പ്രദേശിലെ കോൾഡാൻ പാതയിൽ പ്രഗതി കമ്പനി നിർമി ച്ചിട്ടുള്ള തുരങ്കപാതയുടെ നിർമാണത്തിലും സുദേവനായിരുന്നു മേൽനോട്ടം. ടണൽ നിർമാണവുമായി ബന്ധപ്പെട്ടു 30 വർഷത്തെ പരിചയസമ്പത്തു സുദേവനുണ്ട്. സുദേവന്‍റെ വിലയിരുത്തലുകളും വിവരണങ്ങളും യന്ത്രത്തേക്കാൾ കൃത്യതയിലാണ്. ഇതുകൊണ്ടുതന്നെ തുരങ്കപാതകളെകുറിച്ചറിയാൻ മാധ്യമപ്രവർത്തകരും മറ്റും ഈ വിദഗ്ധനെയാണ് ആശ്രയിക്കുക. ആദ്യതുരങ്കപാതയുടെ കൂട്ടിമുട്ടൽ ഇന്നു നടക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഈ തിരുവനന്തപുരത്തുകാരനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.