പീഡനശ്രമം: മദ്രസ അധ്യാപകന് 10 വർഷം തടവും ലക്ഷം പിഴയും
Monday, February 20, 2017 3:58 PM IST
കൊച്ചി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മദ്രസാ അധ്യാപകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കോട്ടപ്പടി വടശേരി പറപ്പള്ളിഭാഗം കുറ്റിച്ചിറയിൽ അബ്ദുൾ റഹീമിനെയാണ് (36) എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ഇതുകൂടാതെ, ജുവനൈൽ നിയമമനുസരിച്ച് ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.


2014 ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ മദ്രസയിൽവച്ച് പ്രതി ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നീട് പലതവണ ഈ രീതി തുടർന്നു. പെണ്‍കുട്ടി വീട്ടിൽ അറിയിച്ചതോടെയാണു വിവരം പുറത്തായത്. കോതമംഗലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ശിക്ഷാവിധിയിൽ കരുണയുണ്ടാവണമെന്ന് പ്രതി കോടതിയോട് അപേക്ഷിച്ചെങ്കിലും പ്രതി കരുണയ്ക്ക് അർഹമായിട്ടുള്ളതല്ലെന്നു വ്യക്തമാക്കി കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.