ആറു കിലോ കഞ്ചാവ് പിടിച്ചു
ആറു കിലോ കഞ്ചാവ് പിടിച്ചു
Monday, February 20, 2017 4:16 PM IST
പെരിന്തൽമണ്ണ: ആറു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കട്ടപ്പന മാത്തുക്കുട്ടി എന്ന മാത്യു (55)വിനെയാണ് എക്സൈസ് പിടികൂടിയത്. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.ആർ. അനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

നേരത്തെ കഞ്ചാവു കേസിൽ അകപ്പെട്ടു നാലുവർഷം ശിക്ഷിക്കപ്പെട്ടു ഹൈക്കോടതിയിൽ നിന്നു അപ്പീലിലൂടെ പുറത്തിറങ്ങിയതായിരുന്നു ഇയാൾ. മലപ്പുറത്തു നിന്നു പിടിയിലായ മണ്ണാർക്കാട് സ്വദേശി ശിവരാമനു മാത്യുവായിരുന്നു കഞ്ചാവ് നൽകിയിരുന്നത്. ഇടുക്കിയിൽ നിന്നും പൊള്ളാച്ചി, കമ്പം, തേനി ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ വിവിധ ഭാഗങ്ങളിലാണു വിൽക്കുന്നത്. ആവശ്യക്കാരെ കാത്തു നിൽക്കുന്നതിനിടെ പെരിന്തൽമണ്ണ ബിവറേജസ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20കിലോ കഞ്ചാവ് ആണ് എക്സൈസ് സംഘം പിടികൂടിയത്.


എക്സൈസ് ഇൻസ്പെക്‌ടർ ടി. അശോക് കുമാർ, പ്രിവന്‍റീവ് ഓഫീസർ ടി. ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സഫീറലി, കെ.പി. സാജിദ്, കെ.എസ്. അരുണ്‍കുമാർ, പ്രഭാകരൻ പള്ളത്ത്, അബ്ദുറഹിമാൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. മാത്യുവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.