ഗുണ്ടാ പട്ടികയിൽപ്പെട്ടവർക്കെതിരേ കാപ്പ ചുമത്താൻ നിർദേശം
Monday, February 20, 2017 4:31 PM IST
തിരുവനന്തപുരം: ക്വട്ടേഷൻ-ഗുണ്ടാ പ്രവർത്തനം ഏറിയ സാഹചര്യത്തിൽ ഗുണ്ടാ പട്ടികയിൽപ്പെട്ടവർക്കെതിരേ കാപ്പ ചുമത്താൻ നിർദേശം. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിർദേശം റേഞ്ച് ഐജിമാർക്കു നൽകി. 2010 കുറ്റവാളികളുടെ പട്ടികയും കൈമാറിയിട്ടുണ്ട്.

ഇന്‍റലിജൻസ് ഡിജിപി മുഹമ്മദ് യാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയാറാക്കിയത്. ഇതിൽപ്പെട്ടവർക്കെതിരേ കാപ്പ(കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രവൻഷൻ ആക്ട്) ചുമത്തുന്നതിനു സർക്കാർ കളക്ടർമാർക്കു നിർദേശം നൽകി. എസ്പിമാർ, റേഞ്ച് ഐജിമാർ എന്നിവർ നൽകുന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും കാപ്പ ചുമത്തുന്ന നടപടികളിലേക്കു കടക്കുക.

കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ, ബ്ലാക്മെയിലിംഗ്, ബലാത്സംഗം, അനധികൃത ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പട്ടികയാണു പോലീസ് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ ബ്ലേഡ് പലിശ കേസുകളുമായി ബന്ധപ്പെട്ട പ്രതികളും പട്ടികയിലുണ്ട്. ഇവരുമായി ബന്ധപ്പെട്ട കേസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും ആവശ്യമെങ്കിൽ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുന്നതുൾപ്പെടെയുള്ള നടപടിക്രമം ആരംഭിക്കാനും നിർദേശമുണ്ട്. മുൻകാലങ്ങളിൽ കൊടുംകുറ്റവാളികളായിരുന്നവരെയും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരെയും നിരീക്ഷണവിധേയമാക്കും.


ഒരു മാസത്തിനുള്ളിൽ നടപടിക്രമം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു കൈമാറണം. ഇതുലഭ്യമാകുന്ന മുറയ്ക്ക് ഉന്നതതലയോഗം ചേർന്നു സ്ഥിതിഗതി വിലയിരുത്തും. കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുണ്ടകൾക്കെതിരായ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.