കുതിരാനിൽ ആദ്യ തുരങ്കങ്ങൾ കൂട്ടിമുട്ടി
കുതിരാനിൽ ആദ്യ തുരങ്കങ്ങൾ കൂട്ടിമുട്ടി
Monday, February 20, 2017 4:31 PM IST
പട്ടിക്കാട്(തൃശൂർ): കുതിരാനിൽ കൂട്ടിമുട്ടിയ ആദ്യതുരങ്കങ്ങൾ കേരളത്തിന്‍റെ ചരിത്രത്തിലേക്കും വികസനത്തിലേക്കും പുതുപാത വെട്ടിത്തുറന്നു. 29 കിലോമീറ്റർ നീളമുള്ള് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത ദക്ഷിണേന്ത്യയിൽതന്നെ ട്വിൻട്യൂബ് ടണലുള്ള ആദ്യ ആറുവരിപ്പാതയായി മാറുകയാണ്.

കുതിരാനിൽ നിർമിക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിൽ ആദ്യത്തേതാണ് ഇന്നലെ രാവിലെ ഏഴിനു നിർമാണം പൂർത്തിയാക്കിയത്. കിഴക്കുനിന്ന് 622 മീറ്ററും പടിഞ്ഞാറുനിന്ന് 342 മീറ്ററും എത്തിയതോടെ തുരങ്കങ്ങൾ ഒന്നായി. തൃശൂരിൽനിന്നു പോകുമ്പോൾ കുതിരാനിൽ വലതുവശത്തുള്ള തുരങ്കമാണിത്.

കഴിഞ്ഞവർഷം മേയ് 13 മുതലാണ് തുരങ്കത്തിന്‍റെ നിർമാണം കുതിരാൻ ഇരുമ്പുപാലത്തിൽനിന്ന് ആരംഭിച്ചത്. ബൂമർ ഉപയോഗിച്ചുള്ള പാറതുരക്കൽ ഒരുമാസത്തോളം നിർത്തിവയ്ക്കേണ്ടിവന്നു.നാല്പതോളം എൻജിനീയർമാരും 20ഓളം ഫോർമാൻമാരുമടക്കം 400 ഓളം ജീവനക്കാരാണ് പ്രഗതി എൻജിനീയറിംഗ് ആൻഡ് റെയിൽ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ തുരങ്കനിർമാണത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. രണ്ടാമത്തെ തുരങ്കം 250 മീറ്ററോളം തീരാനുണ്ട്. മാർച്ച് മാസം മൂന്നാമത്തെ ആഴ്ചയോടുകൂടി രണ്ടാമത്തേതും കൂട്ടിമുട്ടും.


തുരങ്കം ഒന്നിച്ചശേഷം പാറക്കല്ലുകൾ മാറ്റുന്ന പണികളാണ് നടക്കുന്നത്. തുരങ്കത്തിന്‍റെ അടിഭാഗം മൂന്നരമീറ്ററോളം താഴ്ത്തി പാറപൊട്ടിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. ഇരുതുരങ്കങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന നടപടികളാണ് ഇനിയുള്ളത്. 300 മീറ്ററിൽ ആദ്യവും 600 മീറ്ററിനുശേഷം രണ്ടാമതും ഇരു തുരങ്കങ്ങളും തമ്മിൽ ബന്ധിപ്പിക്കും. ഗതാഗത തടസം നേരിട്ടാൽ വാഹനങ്ങൾ തിരിച്ചുവിടുന്നതിനാണ് ഇവ ബന്ധിപ്പിക്കുന്നത്.
തുരങ്കത്തിൽ വൈദ്യുതീകരണത്തിന് ഇരുമ്പു റിബ്ബുകൾ സ്ഥാപിക്കുന്ന പണികളും ഇതിനുശേഷം നടത്തും. മേയിൽതന്നെ പണികൾ പൂർത്തിയാക്കി ഗതാഗതം ആരംഭിക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.